ന്യൂഡൽഹി: റംസാൻ പ്രമാണിച്ച് ഇന്നു മുതൽ ജമ്മു കാഷ്മീരിൽ സൈനിക നടപടികൾ നിർത്തിവയ്ക്കുമെന്നു കേന്ദ്രആഭ്യന്തരന്ത്രി രാജ്നാഥ് സിംഗ്. ഇതിനിടെ സൈനികർക്കു നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കും.
റംസാൻ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടു ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രിക്കു കത്തു നൽകിയിരുന്നു. സർക്കാർ പ്രഖ്യാപനം സന്തോഷകരമാണെന്നു മെഹബൂബ പ്രതികരിച്ചു.
എന്നാൽ, റംസാൻ വ്രതാനുഷ്ഠാനത്തിനു ഭംഗം വരുത്താത്ത രീതിയിൽ സമാധാനാന്തരീക്ഷത്തിൽ ആയിരിക്കണം എല്ലാ സൈനിക നടപടികളുമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
റംസാൻ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ടു ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രിക്കു കത്തു നൽകിയിരുന്നു. സർക്കാർ പ്രഖ്യാപനം സന്തോഷകരമാണെന്നു മെഹബൂബ പ്രതികരിച്ചു.
എന്നാൽ, റംസാൻ വ്രതാനുഷ്ഠാനത്തിനു ഭംഗം വരുത്താത്ത രീതിയിൽ സമാധാനാന്തരീക്ഷത്തിൽ ആയിരിക്കണം എല്ലാ സൈനിക നടപടികളുമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.