ന്യൂഡൽഹി:വിരമിക്കുന്ന ദിവസം സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വർ ചീഫ് ജസ്റ്റീസിനോടൊപ്പം അദ്ദേഹം അധ്യക്ഷനായ ബെഞ്ചിലിരിക്കും. ഈ മാസം 22നാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരിൽ രണ്ടാമനായ ജസ്റ്റീസ് ചെലമേശ്വർ വിരമിക്കുന്നത്. എന്നാൽ, സുപ്രീംകോടതി വേനലവധിയിലേക്കു പ്രവേശിക്കുന്നതിനാൽ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസം നാളെ യാണ്.
സുപ്രീംകോടതിയിലെ വിരമിക്കുന്ന ജഡ്ജിമാർ അവസാന പ്രവൃത്തി ദിവസം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലിരിക്കുന്ന കീഴ്വഴ ക്കമുണ്ട്. സുപ്രീംകോടതി ബാർ അസോസിയേഷൻ പതിവനുസരിച്ചു നടത്താറുള്ള യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കില്ലെന്നു ജസ്റ്റീസ് ചെലമേശ്വർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ വിരമിക്കുന്ന ദിവസം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽ ഇരിക്കുന്ന പതിവും അദ്ദേഹം ഉപേക്ഷിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സുപ്രീംകോടതി നടപടിക്രമങ്ങൾ ചീഫ് ജസ്റ്റീസ് തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചത് ജസ്റ്റീസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമനം അടിയന്തരമായി നടപ്പാക്കണമെന്ന കാര്യത്തിലും ജസ്റ്റീസ് ചെലമേശ്വർ ഉറച്ച നിലപാടെടുത്തിരുന്നു.
സുപ്രീംകോടതിയിലെ വിരമിക്കുന്ന ജഡ്ജിമാർ അവസാന പ്രവൃത്തി ദിവസം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലിരിക്കുന്ന കീഴ്വഴ ക്കമുണ്ട്. സുപ്രീംകോടതി ബാർ അസോസിയേഷൻ പതിവനുസരിച്ചു നടത്താറുള്ള യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കില്ലെന്നു ജസ്റ്റീസ് ചെലമേശ്വർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ വിരമിക്കുന്ന ദിവസം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽ ഇരിക്കുന്ന പതിവും അദ്ദേഹം ഉപേക്ഷിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സുപ്രീംകോടതി നടപടിക്രമങ്ങൾ ചീഫ് ജസ്റ്റീസ് തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചത് ജസ്റ്റീസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്റെ നിയമനം അടിയന്തരമായി നടപ്പാക്കണമെന്ന കാര്യത്തിലും ജസ്റ്റീസ് ചെലമേശ്വർ ഉറച്ച നിലപാടെടുത്തിരുന്നു.