ന്യൂഡൽഹി: കർണാടകത്തിൽ സർക്കാർ രൂപീകരിക്കുന്നതിനായി സംസ്ഥാന ഗവർണർ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമെടുത്ത സാഹ ചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസ് പിന്തുണയോടെ ജനതാദൾ എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയെ ഗവർണർ ക്ഷണിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നു ഡൽഹിയിൽ മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
ആവശ്യമെങ്കിൽ കോണ്‍ഗ്രസിന് ഇന്നലെ രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാമായിരുന്നുവെന്നാണ് ഹരീഷ് സാൽവേ ഇന്നലെ ഒരു വാർത്താ ചാനലിനോടു പറഞ്ഞത്. ഇത് ഭരണഘടനാപരമായ മര്യാദയാണ്. സാധാരണ ഗതിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാവുന്നതാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള അംഗസംഖ്യ ആരെങ്കിലും അവകാശപ്പെട്ടാൽ ഗവർണർ അക്കാര്യം പരിഗണിക്കേണ്ടിവരും. അതാരു തന്നെയായാലും അവർ ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ നിയമപോരാട്ടങ്ങൾക്കായി കോണ്‍ഗ്രസ് നേതാക്കളായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്വി, വിവേക് തങ്ക എന്നിവർ മുന്നിട്ടിറങ്ങും. ബിജെപി തന്നെ നിയമിച്ചിരിക്കുന്ന ഗവർണർ മറ്റൊരു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കേന്ദ്രമന്ത്രിമാരടക്കം ഇത്തരം പ്രവണതകളെ പിന്തുണയ്ക്കുന്നതാണു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കരുതെന്നാണു കർണാടകയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞത്. ഇന്നലെ 12 മണിവരെ ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും വൈകും വരെ അനുമതി ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരണം സംബന്ധിച്ചു കോണ്‍ഗ്രസും ജെഡിഎസും നൽകിയ കത്തുകളോടും ഗവർണർ പ്രതികരിച്ചില്ല. ഭരണഘടനാമൂല്യങ്ങൾ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.
ആവശ്യമെങ്കിൽ കോണ്‍ഗ്രസിന് ഇന്നലെ രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാമായിരുന്നുവെന്നാണ് ഹരീഷ് സാൽവേ ഇന്നലെ ഒരു വാർത്താ ചാനലിനോടു പറഞ്ഞത്. ഇത് ഭരണഘടനാപരമായ മര്യാദയാണ്. സാധാരണ ഗതിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാവുന്നതാണ്. എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള അംഗസംഖ്യ ആരെങ്കിലും അവകാശപ്പെട്ടാൽ ഗവർണർ അക്കാര്യം പരിഗണിക്കേണ്ടിവരും. അതാരു തന്നെയായാലും അവർ ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ നിയമപോരാട്ടങ്ങൾക്കായി കോണ്‍ഗ്രസ് നേതാക്കളായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്വി, വിവേക് തങ്ക എന്നിവർ മുന്നിട്ടിറങ്ങും. ബിജെപി തന്നെ നിയമിച്ചിരിക്കുന്ന ഗവർണർ മറ്റൊരു തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കേന്ദ്രമന്ത്രിമാരടക്കം ഇത്തരം പ്രവണതകളെ പിന്തുണയ്ക്കുന്നതാണു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കരുതെന്നാണു കർണാടകയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞത്. ഇന്നലെ 12 മണിവരെ ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നുവെങ്കിലും വൈകും വരെ അനുമതി ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരണം സംബന്ധിച്ചു കോണ്‍ഗ്രസും ജെഡിഎസും നൽകിയ കത്തുകളോടും ഗവർണർ പ്രതികരിച്ചില്ല. ഭരണഘടനാമൂല്യങ്ങൾ കാത്തുസംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.