ബംഗളൂരു: എംഎൽഎമാരെ അടർത്തിമാറ്റാൻ ഒരാൾക്ക് 100 കോടിരൂപ വരെ ബിജെപി വാഗ്ദാനം ചെയ്തതായി ജനതാദൾ എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. ഇതു കള്ളപ്പണമാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതൃത്വത്തോട് കുമാരസ്വാമി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രഭരണം ദുരുപയോഗം ചെയ്ത് കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്താനാണു ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിക്കസേരയിലെത്താമെന്നു കരുതുന്ന കുമാരസ്വാമി പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ഏതു പാർട്ടിയെ സ്വീകരിക്കണമെന്നതു ഗവർണറുടെ വിവേചനാധികാരമാണ്. എന്നാൽ ആവശ്യത്തിന് എംഎൽഎമാരില്ലാതെ ബിജെപി എങ്ങനെ സർക്കാർ രൂപീകരിക്കും എന്നതാണ് ചോദ്യം. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനൊപ്പം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
എന്നാൽ കുമാരസ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. നൂറു കോടിയുടെയും ഇരുന്നൂറുകോടിയുടെയും വാഗ്ദാനങ്ങൾ ഭാവനാസൃഷ്ടിയാണ്. കുതിക്കച്ചവടം, ജനതാദളും കോൺഗ്രസും പിന്തുടരുന്ന രീതിയാണ്, ബിജെപിയുടെതല്ല. ചട്ടം അനുസരിച്ച് സർക്കാർ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ജാവദേക്കർ അവകാശപ്പെട്ടു.
സർക്കാർ രൂപീകരിക്കാൻ ഏതു പാർട്ടിയെ സ്വീകരിക്കണമെന്നതു ഗവർണറുടെ വിവേചനാധികാരമാണ്. എന്നാൽ ആവശ്യത്തിന് എംഎൽഎമാരില്ലാതെ ബിജെപി എങ്ങനെ സർക്കാർ രൂപീകരിക്കും എന്നതാണ് ചോദ്യം. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനൊപ്പം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
എന്നാൽ കുമാരസ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. നൂറു കോടിയുടെയും ഇരുന്നൂറുകോടിയുടെയും വാഗ്ദാനങ്ങൾ ഭാവനാസൃഷ്ടിയാണ്. കുതിക്കച്ചവടം, ജനതാദളും കോൺഗ്രസും പിന്തുടരുന്ന രീതിയാണ്, ബിജെപിയുടെതല്ല. ചട്ടം അനുസരിച്ച് സർക്കാർ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ജാവദേക്കർ അവകാശപ്പെട്ടു.