പാട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു ജാമ്യം. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിൽ ജാർഖണ്ഡ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനു പിന്നാലെ വിചാരണക്കോടതി ജാമ്യത്തിൽ വിട്ടയയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൂന്നു കേസുകളിലും അരലക്ഷം രൂപവീതം ബോണ്ട് കെട്ടിവച്ചതിനാലാണു ജാമ്യം അനുവദിച്ചതെന്നു ലാലുവിന്റെ അഭിഭാഷകൻ പ്രഭാത്കുമാർ പറഞ്ഞു. ജാമ്യത്തിൽ വിട്ടയയ്ക്കാനുള്ള നിർദേശം ഇന്നലെ വൈകുന്നേരം ഹൊത്വാറിലെ ബിർസാ മുണ്ട ജയിൽ അധികൃതർ കൈപ്പറ്റി.
ലാലു മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ചായ്ബാസ ട്രഷറിയിൽനിന്ന് അനധികൃതമായി 37.62 കോടി രൂപ പിൻവലിച്ചതിന് ജനുവരി 24നാണ് സിബിഐ പ്രത്യേക കോടതി അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ചത്.
മൂന്നു കേസുകളിലും അരലക്ഷം രൂപവീതം ബോണ്ട് കെട്ടിവച്ചതിനാലാണു ജാമ്യം അനുവദിച്ചതെന്നു ലാലുവിന്റെ അഭിഭാഷകൻ പ്രഭാത്കുമാർ പറഞ്ഞു. ജാമ്യത്തിൽ വിട്ടയയ്ക്കാനുള്ള നിർദേശം ഇന്നലെ വൈകുന്നേരം ഹൊത്വാറിലെ ബിർസാ മുണ്ട ജയിൽ അധികൃതർ കൈപ്പറ്റി.
ലാലു മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ചായ്ബാസ ട്രഷറിയിൽനിന്ന് അനധികൃതമായി 37.62 കോടി രൂപ പിൻവലിച്ചതിന് ജനുവരി 24നാണ് സിബിഐ പ്രത്യേക കോടതി അഞ്ചുവർഷത്തെ തടവിനു ശിക്ഷിച്ചത്.