പ്യോംഗ്യാംഗ്: നാലരമാസം നീണ്ട അനുരഞ്ജനസ്വരം മാറ്റി ഉത്തരകൊറിയ. ആണവനിരായുധീകരണത്തിന് അമേരിക്ക ആവശ്യമില്ലാതെ സമ്മർദം ചെലുത്തിയാൽ ഡോണൾഡ് ട്രംപുമായി സിംഗപ്പൂരിൽ ജൂൺ 12നു നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽനിന്ന് കിം ജോംഗ് ഉൻ പിന്മാറുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. പാൻമുൻജോം അതിർത്തിയിൽ ഇന്നലെ ദക്ഷിണകൊറിയയുമായി നിശ്ചയിച്ചിരുന്ന ഉന്നതതല ചർച്ചയിൽനിന്നും ഉത്തരകൊറിയ പിന്മാറി. ഇപ്പോൾ നടന്നുവരുന്ന ദക്ഷിണകൊറിയ- അമേരിക്ക സൈനികാഭ്യാസത്തിന്റെ പേരിലായിരുന്നു പിന്മാറ്റം.
അതേസമയം ട്രംപ്- കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യൂയെർട്ട് പ്രതികരിച്ചു. നിശ്ചയിച്ച കാര്യങ്ങൾ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയിൽനിന്ന് ഒരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആണവ, മിസൈൽ പരീക്ഷണങ്ങളുമായി അമേരിക്കയെ വെല്ലുവിളിച്ച ഉത്തരകൊറിയ ഈ വർഷമാദ്യം മുതൽ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയും നിർദിഷ്ട ട്രംപ്-കിം ഉച്ചകോടിയും ഇതിന്റെ തുടർഫലങ്ങളായിരുന്നു. തങ്ങളുടെ സമ്മർദഫലമായിട്ടാണ് ഇതെല്ലാം സാധ്യമായതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെട്ടത്.
ആണവനിരായുധീകരണം ഉത്തരകൊറിയ സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഒന്നാം വിദേശകാര്യമന്ത്രി കിം ക്യേ ക്വാൻ ഇന്നലെ പറഞ്ഞു. അതിന്റെ പേരിൽ ഉത്തരകൊറിയയെ മൂലയ്ക്കൊതുക്കാൻ നോക്കരുത്. അത്തരമൊരു സാഹചര്യമുണ്ടായാൽ കിം-ട്രംപ് ഉച്ചകോടിയേക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു.
ആണവനിരായുധീകരണം യാഥാർഥ്യമാകണമെങ്കിൽ ഉത്തരകൊറിയയ്ക്കെതിരായ ശത്രുതാമനോഭാവവും ഭീഷണിയും ബ്ലാക്മെയ്ലിംഗും അമേരിക്ക നിർത്തണമെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആഫ്രിക്കൻ രാജ്യമായ ലിബിയ മുന്പ് ആണവപദ്ധതി അവസാനിപ്പിച്ചതുപോലെ ഉത്തരകൊറിയയും ചെയ്യണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ നിർദേശം അംഗീകരിക്കുന്നില്ലെന്നും മന്ത്രി കിം ക്യേ ക്വാൻ പറഞ്ഞു. ഇറാക്കും ലിബിയയും പോലെയല്ല ഉത്തരകൊറിയ. അവർക്കു സംഭവിച്ച ദുരന്തം എല്ലാവർക്കും അറിയാമെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആണവപദ്ധതി നിർത്തിയാൽ ഉത്തരകൊറിയയെ സഹായിക്കാമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നിർദേശവും സ്വീകാര്യമല്ല. അമേരിക്കയുടെ സാന്പത്തികസഹായം സ്വീകരിക്കില്ലെന്നും കിം ക്യേ കാൻ പറഞ്ഞതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
അതേസമയം ട്രംപ്- കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യൂയെർട്ട് പ്രതികരിച്ചു. നിശ്ചയിച്ച കാര്യങ്ങൾ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയിൽനിന്ന് ഒരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആണവ, മിസൈൽ പരീക്ഷണങ്ങളുമായി അമേരിക്കയെ വെല്ലുവിളിച്ച ഉത്തരകൊറിയ ഈ വർഷമാദ്യം മുതൽ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയും നിർദിഷ്ട ട്രംപ്-കിം ഉച്ചകോടിയും ഇതിന്റെ തുടർഫലങ്ങളായിരുന്നു. തങ്ങളുടെ സമ്മർദഫലമായിട്ടാണ് ഇതെല്ലാം സാധ്യമായതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെട്ടത്.
ആണവനിരായുധീകരണം ഉത്തരകൊറിയ സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഒന്നാം വിദേശകാര്യമന്ത്രി കിം ക്യേ ക്വാൻ ഇന്നലെ പറഞ്ഞു. അതിന്റെ പേരിൽ ഉത്തരകൊറിയയെ മൂലയ്ക്കൊതുക്കാൻ നോക്കരുത്. അത്തരമൊരു സാഹചര്യമുണ്ടായാൽ കിം-ട്രംപ് ഉച്ചകോടിയേക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു.
ആണവനിരായുധീകരണം യാഥാർഥ്യമാകണമെങ്കിൽ ഉത്തരകൊറിയയ്ക്കെതിരായ ശത്രുതാമനോഭാവവും ഭീഷണിയും ബ്ലാക്മെയ്ലിംഗും അമേരിക്ക നിർത്തണമെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആഫ്രിക്കൻ രാജ്യമായ ലിബിയ മുന്പ് ആണവപദ്ധതി അവസാനിപ്പിച്ചതുപോലെ ഉത്തരകൊറിയയും ചെയ്യണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ നിർദേശം അംഗീകരിക്കുന്നില്ലെന്നും മന്ത്രി കിം ക്യേ ക്വാൻ പറഞ്ഞു. ഇറാക്കും ലിബിയയും പോലെയല്ല ഉത്തരകൊറിയ. അവർക്കു സംഭവിച്ച ദുരന്തം എല്ലാവർക്കും അറിയാമെന്നും മന്ത്രി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആണവപദ്ധതി നിർത്തിയാൽ ഉത്തരകൊറിയയെ സഹായിക്കാമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നിർദേശവും സ്വീകാര്യമല്ല. അമേരിക്കയുടെ സാന്പത്തികസഹായം സ്വീകരിക്കില്ലെന്നും കിം ക്യേ കാൻ പറഞ്ഞതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.