മോസ്കോ: റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിച്ച് കെർഷ് ഉൾക്കടലിനു മുകളിലൂടെ തീർത്ത പാലത്തിന്റെ ഉദ്ഘാടനം ട്രക്ക് ഓടിച്ച് പ്രസിഡന്റ് പുടിൻ നിർവഹിച്ചു.
യുക്രെയിനിന്റെ ഭാഗമായിരുന്ന ക്രിമിയയെ 2014ലാണ് പുടിൻ റഷ്യയോടു കൂട്ടിച്ചേർത്തത്.19 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണച്ചെലവ് 400 കോടി ഡോളർ വരും. പാലത്തിലൂടെയുള്ള റെയിൽവേ ലൈനിന്റെ പണി അടുത്തവർഷമേ പൂർത്തിയാവുകയുള്ളൂ.
നേരത്തെ ഹിറ്റ്ലറും പിന്നീട് സ്റ്റാലിനും ഇവിടെ പാലം നിർമാണത്തിനു ശ്രമിച്ചിരുന്നതാണ്. നിയമവിരുദ്ധമായി നിർമിച്ച പാലം പരിസ്ഥിതിക്കും ദോഷമാണെന്നു യുക്രെയിനും പാശ്ചാത്യരാജ്യങ്ങളും കുറ്റപ്പെടുത്തി. ക്രിമിയയിലെ അധിനിവേശക്കാർക്കു പലായനം ചെയ്യുന്നതിനു പാലം ഉപകരിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പരിഹസിച്ചു.
യുക്രെയിനിന്റെ ഭാഗമായിരുന്ന ക്രിമിയയെ 2014ലാണ് പുടിൻ റഷ്യയോടു കൂട്ടിച്ചേർത്തത്.19 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണച്ചെലവ് 400 കോടി ഡോളർ വരും. പാലത്തിലൂടെയുള്ള റെയിൽവേ ലൈനിന്റെ പണി അടുത്തവർഷമേ പൂർത്തിയാവുകയുള്ളൂ.
നേരത്തെ ഹിറ്റ്ലറും പിന്നീട് സ്റ്റാലിനും ഇവിടെ പാലം നിർമാണത്തിനു ശ്രമിച്ചിരുന്നതാണ്. നിയമവിരുദ്ധമായി നിർമിച്ച പാലം പരിസ്ഥിതിക്കും ദോഷമാണെന്നു യുക്രെയിനും പാശ്ചാത്യരാജ്യങ്ങളും കുറ്റപ്പെടുത്തി. ക്രിമിയയിലെ അധിനിവേശക്കാർക്കു പലായനം ചെയ്യുന്നതിനു പാലം ഉപകരിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പരിഹസിച്ചു.