കാഠ്മണ്ഡു: 22 തവണ എവറസ്റ്റ് കീഴടക്കി നേപ്പാൾ സ്വദേശി കാമി റിത ഷെർപ(48) റിക്കാർഡിട്ടു. തെക്കുകിഴക്കു പർവതശിഖിരത്തിലൂടെയാണു കാമി റിത 8850 മീറ്റർ കയറിയത്. ഇന്നലെ രാവിലെ 8.30നാണു റിത ലക്ഷ്യസ്ഥാനത്തെത്തിയത്. റിത വ്യാഴാഴ്ച എവറസ്റ്റിനു മുകളിലെത്തുമെന്നായിരുന്നു കരുതിയിരുന്നെങ്കിലും ബുധനാഴ്ചതന്നെ ലക്ഷ്യം കണ്ടു. 21 തവണ എവറസ്റ്റ് കീഴടക്കിയ അപാ ഷെർപ, ഫുർബ ഷെർപ എന്നിവരുടെ റിക്കാർഡാണു കാമി റിത മറികടന്നത്.
1994ൽ ആയിരുന്നു കാമി റിത ആദ്യം എവറസ്റ്റ് കീഴടക്കിയത്. ഒരു തവണ ചൈനീസ് ഭാഗത്തുനിന്നായിരുന്നു എവറസ്റ്റിലെത്തിയത്.
1994ൽ ആയിരുന്നു കാമി റിത ആദ്യം എവറസ്റ്റ് കീഴടക്കിയത്. ഒരു തവണ ചൈനീസ് ഭാഗത്തുനിന്നായിരുന്നു എവറസ്റ്റിലെത്തിയത്.