അഹമ്മദാബാദ്: കർണാടകയിൽ ആരു സർക്കാർ രൂപവത്കരിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ട ഗവർണർ വാജുഭായ് വാല ഒരിക്കൽ നരേന്ദ്ര മോദിക്കുവേണ്ടി മത്സരിക്കാനായി എംഎൽഎസ്ഥാനം രാജിവച്ചയാളാണ്.
2001ൽ നരേന്ദ്ര മോദി ആദ്യമായി മുഖ്യമന്ത്രിയായപ്പോഴായിരുന്നു വാല സീറ്റൊഴിഞ്ഞുകൊടുത്തത്. സുരക്ഷിത സീറ്റെന്ന നിലയിൽ അഹമ്മദാബാദിലെ പാൽഡിയിൽ മത്സരിക്കാനായിരുന്നു മോദി ആഗ്രഹിച്ചത്. എന്നാൽ സിറ്റിംഗ് എംഎൽഎ ഹരേൻ പാണ്ഡ്യ സീറ്റൊഴിയാൻ വിസമ്മതിച്ചു. രാജ്കോട്ട്(വെസ്റ്റ്) എംഎൽഎയായിരുന്ന വാല ഒരു മടിയും കൂടാതെ മോദിക്കായി എംഎൽഎസ്ഥാനം രാജിവച്ചു.
അന്നുമുതൽ വാജുഭായ് വാല മോദിയുടെ ഉറ്റ അനുയായി ആണ്. ഗുജറാത്ത് ധനകാര്യമന്ത്രിയെന്ന നിലയിൽ 18 ബജറ്റ് അവതരിപ്പിച്ച വാജുഭായ് വാല 2002 മുതൽ 2012 വരെ മോദി മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. കേശുഭായ് പട്ടേൽ മന്ത്രിസഭയിലും വാജുഭായി ആയിരുന്നു രണ്ടാമൻ.
2012ൽ ഗുജറാത്ത് സ്പീക്കറായി. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടവരിൽ വാജുഭായ് വാലയുമുണ്ടായിരുന്നു.
എന്നാൽ നറുക്കു വീണത് ആനന്ദിബെൻ പട്ടേലിനായിരുന്നു.
2001ൽ നരേന്ദ്ര മോദി ആദ്യമായി മുഖ്യമന്ത്രിയായപ്പോഴായിരുന്നു വാല സീറ്റൊഴിഞ്ഞുകൊടുത്തത്. സുരക്ഷിത സീറ്റെന്ന നിലയിൽ അഹമ്മദാബാദിലെ പാൽഡിയിൽ മത്സരിക്കാനായിരുന്നു മോദി ആഗ്രഹിച്ചത്. എന്നാൽ സിറ്റിംഗ് എംഎൽഎ ഹരേൻ പാണ്ഡ്യ സീറ്റൊഴിയാൻ വിസമ്മതിച്ചു. രാജ്കോട്ട്(വെസ്റ്റ്) എംഎൽഎയായിരുന്ന വാല ഒരു മടിയും കൂടാതെ മോദിക്കായി എംഎൽഎസ്ഥാനം രാജിവച്ചു.
അന്നുമുതൽ വാജുഭായ് വാല മോദിയുടെ ഉറ്റ അനുയായി ആണ്. ഗുജറാത്ത് ധനകാര്യമന്ത്രിയെന്ന നിലയിൽ 18 ബജറ്റ് അവതരിപ്പിച്ച വാജുഭായ് വാല 2002 മുതൽ 2012 വരെ മോദി മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. കേശുഭായ് പട്ടേൽ മന്ത്രിസഭയിലും വാജുഭായി ആയിരുന്നു രണ്ടാമൻ.
2012ൽ ഗുജറാത്ത് സ്പീക്കറായി. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടവരിൽ വാജുഭായ് വാലയുമുണ്ടായിരുന്നു.
എന്നാൽ നറുക്കു വീണത് ആനന്ദിബെൻ പട്ടേലിനായിരുന്നു.