വാരാണസി/ലക്നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ റെയിൽവേ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന ഫ്ളൈ ഓവറിന്റെ ഒരു ഭാഗം തകർന്നു വീണ് 18 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കുശേഷം വാരാണസി കന്റോൺമെന്റ് മേഖലയിൽ നിർമാണത്തിലിരുന്ന ഫ്ളൈഓവറിന്റെ രണ്ടു തൂണുകളാണു തകർന്നു വീണത്. കാറുകളുടെയും മിനി ബസിന്റെയും മുകളിൽ കൂറ്റൻ സ്ലാബുകൾ പതിച്ചതായി പോലീസ് പറഞ്ഞു.
ഫ്ളൈഓവർ നിർണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരിലേറെയും. അപകടസ്ഥലത്ത് ദുരന്തനിവാരണസേനയുടെ അഞ്ച് സംഘത്തെയും നിരവധി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. തകർന്നു വീണ കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾ മാറ്റാൻ എട്ടു ക്രെയിനുകളാണ് ഉപയോഗിക്കുന്നത്. നാലു കാറുകളും ഒരു ഓട്ടോറിക്ഷയും മിനി ബസും സ്ലാബിനടിയിൽ പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. ഗ്ലാസ് കട്ടറുകൾ ഉപയോഗിച്ചാണു രക്ഷാപ്രവർത്തകർ സ്ലാബുകൾ മുറിച്ചു നീക്കുന്നത്.
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ സംഭവസ്ഥലത്തെ രക്ഷാപ്രവർത്തനം വിലയിരുത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമാണ് വാരാണസി.
ഫ്ളൈഓവർ നിർണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരിലേറെയും. അപകടസ്ഥലത്ത് ദുരന്തനിവാരണസേനയുടെ അഞ്ച് സംഘത്തെയും നിരവധി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. തകർന്നു വീണ കൂറ്റൻ കോൺക്രീറ്റ് സ്ലാബുകൾ മാറ്റാൻ എട്ടു ക്രെയിനുകളാണ് ഉപയോഗിക്കുന്നത്. നാലു കാറുകളും ഒരു ഓട്ടോറിക്ഷയും മിനി ബസും സ്ലാബിനടിയിൽ പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. ഗ്ലാസ് കട്ടറുകൾ ഉപയോഗിച്ചാണു രക്ഷാപ്രവർത്തകർ സ്ലാബുകൾ മുറിച്ചു നീക്കുന്നത്.
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ സംഭവസ്ഥലത്തെ രക്ഷാപ്രവർത്തനം വിലയിരുത്തി.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമാണ് വാരാണസി.