ന്യൂഡൽഹി: വാർത്താ വിതരണ വകുപ്പിൽ നിന്നു സ്മൃതി ഇറാനിയുടെ ചുമതല ഒഴിപ്പിച്ച് രാജ്യവർധൻ സിംഗ് റാത്തോഡിനെ ഏൽപ്പിച്ചത് മന്ത്രിയിലുള്ള അതൃപ്തിയെ തുടർന്ന്. ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിലും പ്രതിഷേധത്തിലും മുങ്ങിയതിൽ രാഷ്ട്രപതിയുടെ ഓഫീസ് കടുത്ത അതൃപ്തി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.
എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വാർത്ത വിതരണ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിയിലെത്തുന്നത്. നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയിൽ നിന്നും ഒഴിവാക്കി ടെക്സ്റ്റൈൽ വകുപ്പിലേക്കു മാറ്റിയതും വിവാദങ്ങളെ തുടർന്നായിരുന്നു. ജെഎൻയു പ്രക്ഷോഭവും രോഹിത് വെമുലയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് അന്നു സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നഷ്ടമാക്കിയത്.
വാർത്ത വിതരണ മന്ത്രാലയത്തിൽ ചുമതലയേറ്റതിനു പിന്നാലെ നാൽപതിലധികം ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കവും വിവാദമുണ്ടാക്കി. തുടർന്ന് പ്രസാർ ഭാരതി ചെയർമാൻ എ. സൂര്യപ്രകാശുമായും മന്ത്രി ഉടക്കി. ആർഎസ്എസുമായി അടുത്ത ബന്ധവും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമാണ് എ. സൂര്യ പ്രകാശ്. ഇതിനു പിന്നാലെയാണ് വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയെന്ന ആരോപണത്തിനു പുറത്ത് മാധ്യമപ്രവർത്തകരുടെ പിഐബി അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്.
പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാൻ ഇടയാക്കിയത്. ഏറ്റവും അടുത്തുണ്ടായ വിവാദങ്ങളിലൊന്ന് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെച്ചൊല്ലിയാണ്. തെരഞ്ഞെടുക്കപ്പെട്ട ചിലർക്കു മാത്രം രാഷ്ട്രപതി അവാർഡ് നൽകിയാൽ മതിയെന്ന മന്ത്രാലയത്തിന്റെ തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കി. രാഷ്ട്രപതി ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് രണ്ടാഴ്ച മുൻപേ അറിയിച്ചുവെങ്കിലും ചടങ്ങിന്റെ തലേ ദിവസം മാത്രം ഇക്കാര്യം പുറത്തു വിട്ട വാർത്ത വിതരണ മന്ത്രാലയത്തിന്റെ നപടിയിൽ രാഷ്ട്രപതി ഭവനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇതിനു പുറമേയാണ് കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യ മീഡിയ സമ്മിറ്റിൽ വിദേശ പ്രതിനിധികളെ ക്ഷണിച്ചതും പിന്നീട് പങ്കെടുക്കാൻ അനുവാദം നൽകാതിരുന്നതും വിവാദമായിരുന്നു.
എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വാർത്ത വിതരണ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിയിലെത്തുന്നത്. നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയിൽ നിന്നും ഒഴിവാക്കി ടെക്സ്റ്റൈൽ വകുപ്പിലേക്കു മാറ്റിയതും വിവാദങ്ങളെ തുടർന്നായിരുന്നു. ജെഎൻയു പ്രക്ഷോഭവും രോഹിത് വെമുലയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് അന്നു സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് നഷ്ടമാക്കിയത്.
വാർത്ത വിതരണ മന്ത്രാലയത്തിൽ ചുമതലയേറ്റതിനു പിന്നാലെ നാൽപതിലധികം ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കവും വിവാദമുണ്ടാക്കി. തുടർന്ന് പ്രസാർ ഭാരതി ചെയർമാൻ എ. സൂര്യപ്രകാശുമായും മന്ത്രി ഉടക്കി. ആർഎസ്എസുമായി അടുത്ത ബന്ധവും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളുമാണ് എ. സൂര്യ പ്രകാശ്. ഇതിനു പിന്നാലെയാണ് വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയെന്ന ആരോപണത്തിനു പുറത്ത് മാധ്യമപ്രവർത്തകരുടെ പിഐബി അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത്.
പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാൻ ഇടയാക്കിയത്. ഏറ്റവും അടുത്തുണ്ടായ വിവാദങ്ങളിലൊന്ന് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെച്ചൊല്ലിയാണ്. തെരഞ്ഞെടുക്കപ്പെട്ട ചിലർക്കു മാത്രം രാഷ്ട്രപതി അവാർഡ് നൽകിയാൽ മതിയെന്ന മന്ത്രാലയത്തിന്റെ തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കി. രാഷ്ട്രപതി ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് രണ്ടാഴ്ച മുൻപേ അറിയിച്ചുവെങ്കിലും ചടങ്ങിന്റെ തലേ ദിവസം മാത്രം ഇക്കാര്യം പുറത്തു വിട്ട വാർത്ത വിതരണ മന്ത്രാലയത്തിന്റെ നപടിയിൽ രാഷ്ട്രപതി ഭവനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇതിനു പുറമേയാണ് കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യ മീഡിയ സമ്മിറ്റിൽ വിദേശ പ്രതിനിധികളെ ക്ഷണിച്ചതും പിന്നീട് പങ്കെടുക്കാൻ അനുവാദം നൽകാതിരുന്നതും വിവാദമായിരുന്നു.