ലാഹോർ: മുംബൈ ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്കു സമ്മതിക്കുന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ മൂന്നു പ്രവിശ്യാ അസംബ്ലികളിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയിൽ പ്രതിപക്ഷമായ തെഹ്രിക് ഇ ഇൻസാഫ് അവതരിപ്പിച്ച പ്രമേയത്തിൽ ഷരീഫിനെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. ഷരീഫ് മാപ്പു പറയണമെന്നു സിന്ധിലെ അസംബ്ലി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഖൈബർപക്തൂൺഖ്വാ പ്രവിശ്യയിലെ പ്രമേയത്തിലും ഷരീഫ് രൂക്ഷമായി അപലപിക്കപ്പെട്ടു.
പാക്കിസ്ഥാനിൽ തീവ്രവാദികൾ സജീവമാണെന്നും അതിർത്തികടന്ന് മുംബൈയിലെത്തി ജനങ്ങളെ കൊല്ലാൻ അവരെ അനുവദിക്കരുതെന്നും ഷരീഫ് പറഞ്ഞതാണു വിവാദമായത്.
പഞ്ചാബ് പ്രവിശ്യയിൽ പ്രതിപക്ഷമായ തെഹ്രിക് ഇ ഇൻസാഫ് അവതരിപ്പിച്ച പ്രമേയത്തിൽ ഷരീഫിനെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. ഷരീഫ് മാപ്പു പറയണമെന്നു സിന്ധിലെ അസംബ്ലി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഖൈബർപക്തൂൺഖ്വാ പ്രവിശ്യയിലെ പ്രമേയത്തിലും ഷരീഫ് രൂക്ഷമായി അപലപിക്കപ്പെട്ടു.
പാക്കിസ്ഥാനിൽ തീവ്രവാദികൾ സജീവമാണെന്നും അതിർത്തികടന്ന് മുംബൈയിലെത്തി ജനങ്ങളെ കൊല്ലാൻ അവരെ അനുവദിക്കരുതെന്നും ഷരീഫ് പറഞ്ഞതാണു വിവാദമായത്.