ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഇന്നു പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. 224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പുനടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
അതേസമയം, സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപിയും കോൺഗ്രസും. ബിജെപി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതിവരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെഡി-എസിന്റെ തീരുമാനം നിർണായകമാകും.
അതേസമയം, സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപിയും കോൺഗ്രസും. ബിജെപി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതിവരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെഡി-എസിന്റെ തീരുമാനം നിർണായകമാകും.