ന്യൂഡൽഹി: കഠുവ കൂട്ട മാനഭംഗക്കേസിലെ മൂന്നു സാക്ഷികൾ പോലീസ് കസ്റ്റഡിയിൽ പീഡനം നേരിട്ടുവെന്ന പരാതിയുമായി സുപ്രീംകോടതിയിൽ. ചോദ്യംചെയ്യുന്നത് വീഡിയോയിൽ ചിത്രീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹർജിയിൽ നാളെ വാദം കേൾക്കും.
കഠുവയിൽ എട്ടുവയസുകാരി ക്രൂരമാനഭംഗത്തിനു വിധേയമായ സംഭവത്തിൽ കേസിന്റെ വിചാരണ ജമ്മു കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
കേസിലെ സാക്ഷികളായ സാഹിൽ ശർമയുടെയും മറ്റു മൂന്നു പേരുടെയും ഹർജിയിലാണ് സുപ്രീംകോടതി നാളെ വാദം കേൾക്കുന്നത്. കേസിൽ പോലീസ് മുൻപേതന്നെ മൊഴി രേഖപ്പെടുത്തിയതാണ്. എന്നാൽ, വീണ്ടും ഹാജരായി മൊഴി നൽകണമെന്നാണ് ഇപ്പോൾ പോലീസ് ആവശ്യപ്പെടുന്നത്. തങ്ങൾക്കും കുടുംബത്തിനുംമേൽ കടുത്ത സമ്മർദമുണ്ടെന്നും ഇവരുടെ ഹർജിയിൽ വ്യക്തമാക്കുന്നു.
കഠുവയിൽ എട്ടുവയസുകാരി ക്രൂരമാനഭംഗത്തിനു വിധേയമായ സംഭവത്തിൽ കേസിന്റെ വിചാരണ ജമ്മു കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
കേസിലെ സാക്ഷികളായ സാഹിൽ ശർമയുടെയും മറ്റു മൂന്നു പേരുടെയും ഹർജിയിലാണ് സുപ്രീംകോടതി നാളെ വാദം കേൾക്കുന്നത്. കേസിൽ പോലീസ് മുൻപേതന്നെ മൊഴി രേഖപ്പെടുത്തിയതാണ്. എന്നാൽ, വീണ്ടും ഹാജരായി മൊഴി നൽകണമെന്നാണ് ഇപ്പോൾ പോലീസ് ആവശ്യപ്പെടുന്നത്. തങ്ങൾക്കും കുടുംബത്തിനുംമേൽ കടുത്ത സമ്മർദമുണ്ടെന്നും ഇവരുടെ ഹർജിയിൽ വ്യക്തമാക്കുന്നു.