റായ്പുർ: ചത്തിസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നക്സലുകൾ റെയിൽ പാളം തകർത്ത് ഗതാഗതം തടസപ്പെടുത്തി. ദന്തേവാഡ-കിരന്ദുൾ റെയിൽപ്പാതയാണു തകർന്നത്. സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ജെസിബിയും ട്രക്കും നക്സലുകൾ കത്തിച്ചു.
വെടിവയ്പിനുശേഷം നക്സലുകൾ പന്തേവാർ വനമേഖലയിലേക്ക് കടന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടലിൽ ആർക്കും പരിക്കില്ല. നക്സലുകൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ സേനാംഗങ്ങളെ ഇതിനായി നിയോഗിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
തകർന്ന റെയിൽപ്പാത പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസവും കമലൂർ-ഭൻസി റെയിൽവേ സ്റ്റേഷനുകൾക്കിടെ റെയിൽപ്പാതയിലേക്കു മരം മുറിച്ചിട്ട് ഗതാഗതം നക്സലുകൾ തടസപ്പെടുത്തിയിരുന്നു.
വെടിവയ്പിനുശേഷം നക്സലുകൾ പന്തേവാർ വനമേഖലയിലേക്ക് കടന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടലിൽ ആർക്കും പരിക്കില്ല. നക്സലുകൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ സേനാംഗങ്ങളെ ഇതിനായി നിയോഗിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
തകർന്ന റെയിൽപ്പാത പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസവും കമലൂർ-ഭൻസി റെയിൽവേ സ്റ്റേഷനുകൾക്കിടെ റെയിൽപ്പാതയിലേക്കു മരം മുറിച്ചിട്ട് ഗതാഗതം നക്സലുകൾ തടസപ്പെടുത്തിയിരുന്നു.