കാഠ്മണ്ഡു: രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ട ചൈനീസ് പർവതാരോഹകൻ സിയാ ബോയു എവറസ്റ്റ് കീഴടക്കി. ഇന്നലെ രാവിലെയാണ് അറുപത്തൊന്പതുകാരനായ സിയാ ഉൾപ്പെട്ടെ എട്ടംഗ സംഘം 8848 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിലെത്തിയതെന്ന് പർവതാരോഹണം സംഘടിപ്പിച്ച ദവാഫുട്ടി ഷെർപ്പാ അറിയിച്ചു.
1975ലാണ് സിയാ ആദ്യം എവറസ്റ്റിൽ കയറാൻ ശ്രമിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ കൊടുമുടി കയറാനായില്ല. മാത്രമല്ല കനത്ത ഹിമപാതം മൂലം കാലുകളിലെ രക്തയോട്ടം സ്തംഭിച്ചു.1996ൽ ലിംഫോമാ രോഗബാധയെത്തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു.
2016ൽ എവറസ്റ്റിന്റെ 200 മീറ്റർ അടുത്തുവരെ എത്തിയെങ്കിലും കൊടുമുടി കയറാതെ പിന്തിരിയേണ്ടിവന്നു. രണ്ടുകാലുമില്ലാതെ എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെയാളാണ് സിയാ. 2006ൽ എവറസ്റ്റിലെത്തിയ ന്യൂസിലൻഡിലെ മാർക്ക് ഇംഗ്ളിസാണ് ആദ്യത്തെയാൾ.
1975ലാണ് സിയാ ആദ്യം എവറസ്റ്റിൽ കയറാൻ ശ്രമിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ കൊടുമുടി കയറാനായില്ല. മാത്രമല്ല കനത്ത ഹിമപാതം മൂലം കാലുകളിലെ രക്തയോട്ടം സ്തംഭിച്ചു.1996ൽ ലിംഫോമാ രോഗബാധയെത്തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു.
2016ൽ എവറസ്റ്റിന്റെ 200 മീറ്റർ അടുത്തുവരെ എത്തിയെങ്കിലും കൊടുമുടി കയറാതെ പിന്തിരിയേണ്ടിവന്നു. രണ്ടുകാലുമില്ലാതെ എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെയാളാണ് സിയാ. 2006ൽ എവറസ്റ്റിലെത്തിയ ന്യൂസിലൻഡിലെ മാർക്ക് ഇംഗ്ളിസാണ് ആദ്യത്തെയാൾ.