സുരബായ: ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും കുടുംബചാവേറാക്രമണം. എട്ടുവയസുകാരിയടക്കമുള്ള അഞ്ചംഗ കുടുംബം ഇന്നലെ സുരബായ നഗരത്തിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചു. എട്ടുവയസുകാരി ഒഴികെയുള്ള ചാവേറുകൾ മരിച്ചു.
പത്തു പേർക്കു പരിക്കേറ്റു. എട്ടുവയസുകാരിയെ ആശുപത്രിയിലാക്കി. മാതാവും പിതാവും എട്ടു വയസുള്ള മകളും രണ്ട് ആൺമക്കളും അടങ്ങുന്ന കുടുംബം രണ്ടു ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച മൂന്നു പള്ളികൾ ആക്രമിക്കപ്പെട്ടിരുന്നു. ആറംഗ കുടുംബമാണ് ആക്രമണം നടത്തിയത്. ഇവർ അടക്കം 18 പേർ കൊല്ലപ്പെട്ടു.
പള്ളി ആക്രമണങ്ങൾക്കു പിന്നിൽ ഐഎസുമായി ബന്ധമുള്ള ജമാഹ് അൻഷരുത് ദൗളാഹ്(ജെഎഡി) എന്ന സംഘടനയാണ്. പള്ളി ആക്രമണങ്ങൾക്കു മണിക്കൂറുകൾക്കകം സുരബായയിൽ മറ്റൊരു സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയുമുണ്ടായി. അബദ്ധവശാൽ നടന്ന സ്ഫോടനമാണ് ഇതെന്നു കരുതുന്നു. പള്ളി ആക്രമിച്ച കുടുംബത്തിന്റെ നാഥനും ഈ കുടുംബവും തമ്മിൽ ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു.
സ്ഫോടനങ്ങൾക്കു പിന്നിൽ വിദഗ്ധമായ ആസൂത്രണം നടന്നതായി പോലീസ് പറഞ്ഞു. ജെഎഡി നേതാവ് അമാൻ അബ്ദുൾറഹ്മാനെ അറസ്റ്റ് ചെയ്തതാകാം ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു.
ഇന്തോനേഷ്യ ആതിഥ്യമരുളുന്ന ഏഷ്യൻ ഗെയിംസിന് മൂന്നുമാസം മാത്രം ശേഷിക്കേയുണ്ടായ ആക്രമണങ്ങൾ കടുത്ത ആശങ്ക വിതച്ചു.
ഇന്തോനേഷ്യയിൽനിന്ന് നിരവധിപ്പേർ ഐഎസിന്റെ പോരാട്ടത്തിൽ പങ്കുചേരാൻ സിറിയയിലേക്കും ഇറാക്കിലേക്കും പോയിരുന്നു. ഐഎസ് തുരത്തപ്പെട്ടതോടെ ഇന്തോനേഷ്യയിൽ തിരിച്ചെത്തിയവർ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയേറി.
പത്തു പേർക്കു പരിക്കേറ്റു. എട്ടുവയസുകാരിയെ ആശുപത്രിയിലാക്കി. മാതാവും പിതാവും എട്ടു വയസുള്ള മകളും രണ്ട് ആൺമക്കളും അടങ്ങുന്ന കുടുംബം രണ്ടു ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിൽ ഞായറാഴ്ച മൂന്നു പള്ളികൾ ആക്രമിക്കപ്പെട്ടിരുന്നു. ആറംഗ കുടുംബമാണ് ആക്രമണം നടത്തിയത്. ഇവർ അടക്കം 18 പേർ കൊല്ലപ്പെട്ടു.
പള്ളി ആക്രമണങ്ങൾക്കു പിന്നിൽ ഐഎസുമായി ബന്ധമുള്ള ജമാഹ് അൻഷരുത് ദൗളാഹ്(ജെഎഡി) എന്ന സംഘടനയാണ്. പള്ളി ആക്രമണങ്ങൾക്കു മണിക്കൂറുകൾക്കകം സുരബായയിൽ മറ്റൊരു സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയുമുണ്ടായി. അബദ്ധവശാൽ നടന്ന സ്ഫോടനമാണ് ഇതെന്നു കരുതുന്നു. പള്ളി ആക്രമിച്ച കുടുംബത്തിന്റെ നാഥനും ഈ കുടുംബവും തമ്മിൽ ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു.
സ്ഫോടനങ്ങൾക്കു പിന്നിൽ വിദഗ്ധമായ ആസൂത്രണം നടന്നതായി പോലീസ് പറഞ്ഞു. ജെഎഡി നേതാവ് അമാൻ അബ്ദുൾറഹ്മാനെ അറസ്റ്റ് ചെയ്തതാകാം ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു.
ഇന്തോനേഷ്യ ആതിഥ്യമരുളുന്ന ഏഷ്യൻ ഗെയിംസിന് മൂന്നുമാസം മാത്രം ശേഷിക്കേയുണ്ടായ ആക്രമണങ്ങൾ കടുത്ത ആശങ്ക വിതച്ചു.
ഇന്തോനേഷ്യയിൽനിന്ന് നിരവധിപ്പേർ ഐഎസിന്റെ പോരാട്ടത്തിൽ പങ്കുചേരാൻ സിറിയയിലേക്കും ഇറാക്കിലേക്കും പോയിരുന്നു. ഐഎസ് തുരത്തപ്പെട്ടതോടെ ഇന്തോനേഷ്യയിൽ തിരിച്ചെത്തിയവർ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയേറി.