ലണ്ടന്‍: പൊതുനിരത്തിൽ നടത്തിയ കാറോട്ട മത്സരത്തിനിടെ പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് മലയാളിയായ ജോഷ്വാ ചെറുകര(20)യ്ക്ക് ബ്രിട്ടനിലെ ന്യൂകാസിൽ ക്രൗൺ കോടതി ആറു വർഷവും ഒന്‍പതു മാസവും തടവുശിക്ഷ വിധിച്ചു.
2017 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോയും സുഹൃത്തായ ഹാരി കേബിളും തമ്മിൽ കാറോട്ട മത്സരം നടത്തുകയായിരുന്നു. ജോഷ്വായുടെ കാർ, ജോഗിംഗ് കഴിഞ്ഞു മടങ്ങിവരുകയായിരുന്ന വില്യം ഡോറ എന്ന വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
അപകടകരമായി വണ്ടിയോടിച്ചതാണ് വിദ്യാർഥിയുടെ മരണത്തിനു കാരണമെന്ന് ഇരുവരും സമ്മതിച്ചു. ഹാരി കേബിളിന് കോടതി നാലര വർഷം തടവുശിക്ഷ വിധിച്ചു.
2017 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോയും സുഹൃത്തായ ഹാരി കേബിളും തമ്മിൽ കാറോട്ട മത്സരം നടത്തുകയായിരുന്നു. ജോഷ്വായുടെ കാർ, ജോഗിംഗ് കഴിഞ്ഞു മടങ്ങിവരുകയായിരുന്ന വില്യം ഡോറ എന്ന വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
അപകടകരമായി വണ്ടിയോടിച്ചതാണ് വിദ്യാർഥിയുടെ മരണത്തിനു കാരണമെന്ന് ഇരുവരും സമ്മതിച്ചു. ഹാരി കേബിളിന് കോടതി നാലര വർഷം തടവുശിക്ഷ വിധിച്ചു.