ഇസ്ലാമാബാദ്: യുഎസ് എംബസിയിലെ പ്രതിരോധ അറ്റാഷെ കേണൽ ജോസഫ് ഹൾ പാക്കിസ്ഥാൻ വിടുന്നത് സർക്കാർ വിലക്കി. അദ്ദേഹത്തെ കൊണ്ടുപോകാൻ അമേരിക്ക അഫ്ഗാനിസ്ഥാനിലെ ബാഗ്രാമിൽ നിന്നു പ്രത്യേക സൈനികവിമാനം അയച്ചിരുന്നു. കേണൽ ഹള്ളും ഏതാനും സ്റ്റാഫംഗങ്ങളും വിമാനത്തിൽ കയറാൻ എത്തിയപ്പോൾ പാക് അധികൃതർ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയായിരുന്നു. ഇതെത്തുടർന്ന് ഹൾ എംബസിയിലേക്കു മടങ്ങി. ഹള്ളിനെക്കൂടാതെ വിമാനം ബാഗ്രാമിലേക്കു തിരിച്ചുപോയി.
കഴിഞ്ഞമാസം ഒരു ബൈക്കുയാത്രികനെ വാഹനം ഇടിച്ചുവീഴ്ത്തിയതായി ഹള്ളിന്റെ പേരിൽ കേസുണ്ട്. അദ്ദേഹത്തിന്റെ നയതന്ത്ര പരിരക്ഷ എടുത്തകളയണമെന്നു പാക് വിദേശകാര്യ വകുപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിനു കത്തയച്ചു. ഹള്ളിന് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും. പാക്കിസ്ഥാനിലെ യുഎസ് നയതന്ത്ര പ്രതിനിധികൾ തങ്ങളെ പോസ്റ്റു ചെയ്തിരിക്കുന്ന നഗരങ്ങളിൽ നിന്നു പുറത്തുപോകരുതെന്ന് നേരത്തെ പാക്കിസ്ഥാൻ ഉത്തരവിട്ടിരുന്നു. പാക് നയതന്ത്ര പ്രതിനിധികൾക്ക് എതിരേ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതിനു പകരമാണിത്.
കഴിഞ്ഞമാസം ഒരു ബൈക്കുയാത്രികനെ വാഹനം ഇടിച്ചുവീഴ്ത്തിയതായി ഹള്ളിന്റെ പേരിൽ കേസുണ്ട്. അദ്ദേഹത്തിന്റെ നയതന്ത്ര പരിരക്ഷ എടുത്തകളയണമെന്നു പാക് വിദേശകാര്യ വകുപ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിനു കത്തയച്ചു. ഹള്ളിന് യാത്രാവിലക്ക് ഏർപ്പെടുത്തിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും. പാക്കിസ്ഥാനിലെ യുഎസ് നയതന്ത്ര പ്രതിനിധികൾ തങ്ങളെ പോസ്റ്റു ചെയ്തിരിക്കുന്ന നഗരങ്ങളിൽ നിന്നു പുറത്തുപോകരുതെന്ന് നേരത്തെ പാക്കിസ്ഥാൻ ഉത്തരവിട്ടിരുന്നു. പാക് നയതന്ത്ര പ്രതിനിധികൾക്ക് എതിരേ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതിനു പകരമാണിത്.