ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം സംബന്ധിച്ചു മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് നടത്തിയ പ്രസ്താവനയെക്കുറിച്ചു ചർച്ച ചെയ്യാൻ പാക് സൈന്യത്തിന്റെ നിർദേശ പ്രകാരം ഇന്ന് ദേശീയ സുരക്ഷാ സമിതിയുടെ ഉന്നതതല യോഗം ചേരും. യോഗം വിളിക്കാൻ പ്രധാനമന്ത്രി ഷഹീദ് ഖാൻ അബ്ബാസിയോടു സൈന്യം ആവശ്യപ്പെട്ടു.
ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഷരീഫ് നടത്തിയ പ്രസ്താവന മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു.
തീവ്രവാദ സംഘടനകൾ പാക്കിസ്ഥാനിൽ സജീവമാണെന്നു പറഞ്ഞ ഷരീഫ് ഇത്തരക്കാരെ അതിർത്തികടന്ന് മുംബൈയിൽ എത്തി ജനങ്ങളെ കൊല്ലാൻ അനുവദിച്ച നയത്തെ ചോദ്യം ചെയ്തു. നവാസിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുയാണെന്നു അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് പറഞ്ഞു.
ഡോൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഷരീഫ് നടത്തിയ പ്രസ്താവന മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടുന്നതായിരുന്നു.
തീവ്രവാദ സംഘടനകൾ പാക്കിസ്ഥാനിൽ സജീവമാണെന്നു പറഞ്ഞ ഷരീഫ് ഇത്തരക്കാരെ അതിർത്തികടന്ന് മുംബൈയിൽ എത്തി ജനങ്ങളെ കൊല്ലാൻ അനുവദിച്ച നയത്തെ ചോദ്യം ചെയ്തു. നവാസിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുയാണെന്നു അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് പറഞ്ഞു.