ക്വാലാലംപുർ: മലേഷ്യയിൽ അട്ടിമറി ജയം നേടി അധികാരം പിടിച്ചു പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദ്, മുൻ പ്രധാനമന്ത്രി നജീബ് റസാഖ് രാജ്യം വിടുന്നതു വിലക്കി. ഇതിനു പിന്നാലെ ആറു പതിറ്റാണ്ട് മലേഷ്യ ഭരിച്ച നാഷണൽ ഫ്രണ്ട്(ബാരിസാൻ നാഷണൽ) സഖ്യത്തിന്റെ ചെയർമാൻസ്ഥാനവും യുണൈറ്റഡ് മലയ് നാഷണൽ ഓർഗനൈസേഷൻ പാർട്ടി(യുഎംഎൻഒ)യുടെ പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നതായി നജീബ് റസാഖ് അറിയിച്ചു.
റസാഖിന്റെ കാലത്തു നടന്ന അഴിമതിയിൽ അന്വേഷണം നടത്തുമെന്ന് മഹാതിർ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുപരാജയത്തിനു പിന്നാലെ ഭാര്യക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണെന്ന് നജീബ് റസാഖ് അറിയിച്ചതോടെയാണ് കുടിയേറ്റ വകുപ്പ് രാജ്യം വിടുന്നതു വിലക്കിയത്. യാത്രാനിരോധനം അംഗീകരിക്കുന്നുവെന്നും അതു പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നജീബ് റസാഖ് പ്രധാനമന്ത്രിയായിരിക്കേ 2009ൽ സാന്പത്തിക വികസനത്തിനായി ആരംഭിച്ച 1എംഡിബി (1 മലേഷ്യ ഡെവലപ്മെന്റ് ബർഹാദ്)നിക്ഷേപ ഫണ്ടിൽ വ്യാപക തിരിമറി നടന്നുവെന്ന് ആരോപിക്കപ്പെടുന്നു. നജീബും കൂട്ടാളികളും ചേർന്ന് 450 കോടി ഡോളർ വകമാറ്റി. ഇതിൽ 70 കോടി നജീബിന്റെ അക്കൗണ്ടിലെത്തി. മൂന്നു കോടിക്ക് നജീബിന്റെ ഭാര്യക്ക് ആഭരണങ്ങൾ വാങ്ങി. ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയ അറ്റോർണി ജനറലിനെ നജീബ് പുറത്താക്കി. പുതിയ അറ്റോർണി ജനറൽ നജീബിനെ കുറ്റവിമുക്തനാക്കി.
മുന്പ് നജീബിന്റെ പാർട്ടിയുടെ നേതാവും രണ്ടു പതിറ്റാണ്ട് പ്രധാനമന്ത്രിയുമായിരുന്നു മഹാതിർ. നജീബിനെതിരേ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ തിരിച്ചെത്തി പ്രതിപക്ഷത്തിനൊപ്പം ചേർന്നു. 92 വയസുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ്.
അൻവർ ചൊവ്വാഴ്ച മോചിതനാകും
ജയിലിൽ കഴിയുന്ന മലേഷ്യൻ രാഷ്ട്രീയ നേതാവ് അൻവർ ഇബ്രാഹിം ചൊവ്വാഴ്ച മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ മകൾ നൂറുൾ ഇസാ അറിയിച്ചു. അൻവറിനു മാപ്പു നല്കി മോചിപ്പിക്കാൻ മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് സമ്മതിച്ചതായി പ്രധാനമന്ത്രി മഹാതിർ നേരത്തേ അറിയിച്ചിരുന്നു.
എഴുപതുകാരനായ അൻവർ സ്വവർഗാനുരാഗത്തിന്റെ പേരിലാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അൻവർ പറയുന്നു. രാജാവ് മാപ്പു നല്കുന്നതോടെ അദ്ദേഹത്തിന് ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങാനാകും.
അൻവറിനെ പ്രധാനമന്ത്രിപദത്തിൽ അവരോധിച്ചു പടിയിറങ്ങാനാണ് മഹാതിർ പദ്ധതിയിടുന്നതെന്നു സൂചനയുണ്ട്.
റസാഖിന്റെ കാലത്തു നടന്ന അഴിമതിയിൽ അന്വേഷണം നടത്തുമെന്ന് മഹാതിർ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുപരാജയത്തിനു പിന്നാലെ ഭാര്യക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണെന്ന് നജീബ് റസാഖ് അറിയിച്ചതോടെയാണ് കുടിയേറ്റ വകുപ്പ് രാജ്യം വിടുന്നതു വിലക്കിയത്. യാത്രാനിരോധനം അംഗീകരിക്കുന്നുവെന്നും അതു പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നജീബ് റസാഖ് പ്രധാനമന്ത്രിയായിരിക്കേ 2009ൽ സാന്പത്തിക വികസനത്തിനായി ആരംഭിച്ച 1എംഡിബി (1 മലേഷ്യ ഡെവലപ്മെന്റ് ബർഹാദ്)നിക്ഷേപ ഫണ്ടിൽ വ്യാപക തിരിമറി നടന്നുവെന്ന് ആരോപിക്കപ്പെടുന്നു. നജീബും കൂട്ടാളികളും ചേർന്ന് 450 കോടി ഡോളർ വകമാറ്റി. ഇതിൽ 70 കോടി നജീബിന്റെ അക്കൗണ്ടിലെത്തി. മൂന്നു കോടിക്ക് നജീബിന്റെ ഭാര്യക്ക് ആഭരണങ്ങൾ വാങ്ങി. ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയ അറ്റോർണി ജനറലിനെ നജീബ് പുറത്താക്കി. പുതിയ അറ്റോർണി ജനറൽ നജീബിനെ കുറ്റവിമുക്തനാക്കി.
മുന്പ് നജീബിന്റെ പാർട്ടിയുടെ നേതാവും രണ്ടു പതിറ്റാണ്ട് പ്രധാനമന്ത്രിയുമായിരുന്നു മഹാതിർ. നജീബിനെതിരേ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ തിരിച്ചെത്തി പ്രതിപക്ഷത്തിനൊപ്പം ചേർന്നു. 92 വയസുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ്.
അൻവർ ചൊവ്വാഴ്ച മോചിതനാകും
ജയിലിൽ കഴിയുന്ന മലേഷ്യൻ രാഷ്ട്രീയ നേതാവ് അൻവർ ഇബ്രാഹിം ചൊവ്വാഴ്ച മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ മകൾ നൂറുൾ ഇസാ അറിയിച്ചു. അൻവറിനു മാപ്പു നല്കി മോചിപ്പിക്കാൻ മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് സമ്മതിച്ചതായി പ്രധാനമന്ത്രി മഹാതിർ നേരത്തേ അറിയിച്ചിരുന്നു.
എഴുപതുകാരനായ അൻവർ സ്വവർഗാനുരാഗത്തിന്റെ പേരിലാണ് ജയിലിൽ അടയ്ക്കപ്പെട്ടത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അൻവർ പറയുന്നു. രാജാവ് മാപ്പു നല്കുന്നതോടെ അദ്ദേഹത്തിന് ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങാനാകും.
അൻവറിനെ പ്രധാനമന്ത്രിപദത്തിൽ അവരോധിച്ചു പടിയിറങ്ങാനാണ് മഹാതിർ പദ്ധതിയിടുന്നതെന്നു സൂചനയുണ്ട്.