ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ഇവിടെനിന്നു കർണാടകത്തിലെ ഹൂബ്ലിയിലേക്കു പറന്ന വിമാനത്തിനു സാങ്കേതിക തകരാർ. ആർക്കും പരിക്കില്ല. മനഃപൂർവം തകരാർ ഉണ്ടാക്കിയതാണെന്നാരോപിച്ച കോൺഗ്രസ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. മോദി ചൈനയിൽനിന്നു രാഹുലുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇറങ്ങുന്നതിനു മുന്പ് വിമാനം വല്ലാതെ ഉലയുകയും പിന്നീട് ഇടത്തോട്ട് ചായുകയും പെട്ടെന്നു താഴോട്ടു നീങ്ങുകയും ചെയ്തു. പിന്നീടു വിമാനം ഭദ്രമായി ഇറക്കി. പൈലറ്റിനെ ഹൂബ്ലി എയർപോർട്ട് അധികൃതർ ചോദ്യം ചെയ്തു. രാഹുലിന്റെ കൂടെ യാത്ര ചെയ്ത കൈലാഷ് വിദ്യാർഥി പോലീസിൽ പരാതി നൽകി. വാടകയ്ക്കെടുത്തതാണു വിമാനം. ഹൂബ്ലി വിമാനത്താവളത്തിൽ ഇറക്കാൻ രണ്ടു തവണ ശ്രമിച്ചിട്ടു പരാജയപ്പെട്ടു. മൂന്നാം തവണയാണ് ഇറക്കാനായത്. വിമാനത്തിലെ ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തനക്ഷമമല്ലായിരുന്നു.
ഇറങ്ങുന്നതിനു മുന്പ് വിമാനം വല്ലാതെ ഉലയുകയും പിന്നീട് ഇടത്തോട്ട് ചായുകയും പെട്ടെന്നു താഴോട്ടു നീങ്ങുകയും ചെയ്തു. പിന്നീടു വിമാനം ഭദ്രമായി ഇറക്കി. പൈലറ്റിനെ ഹൂബ്ലി എയർപോർട്ട് അധികൃതർ ചോദ്യം ചെയ്തു. രാഹുലിന്റെ കൂടെ യാത്ര ചെയ്ത കൈലാഷ് വിദ്യാർഥി പോലീസിൽ പരാതി നൽകി. വാടകയ്ക്കെടുത്തതാണു വിമാനം. ഹൂബ്ലി വിമാനത്താവളത്തിൽ ഇറക്കാൻ രണ്ടു തവണ ശ്രമിച്ചിട്ടു പരാജയപ്പെട്ടു. മൂന്നാം തവണയാണ് ഇറക്കാനായത്. വിമാനത്തിലെ ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തനക്ഷമമല്ലായിരുന്നു.