ഗോരഖ്പുർ: യുപിയിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏഴിനും 11 നും ഇടയിൽ പ്രായമുള്ള 13 വിദ്യാർഥികൾ മരിച്ചു. ഗോരഖ്പുരിൽനിന്ന് 50 കിലോമീറ്റർ അകലെ കുശിനഗറിൽ ഇന്നലെ രാവിലെ ഏഴിനായിരുന്നു ദാരുണമായ അപകടം. 25 പേരായിരുന്നു വാനിലുണ്ടായിരുന്നത് ഒരു പ്രാദേ ശിക ട്രസ്റ്റ് നടത്തുന്ന ഡിവൈൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണു മരിച്ചത്.
സ്കൂൾ വാൻ ബേഹ്പൂർവയിലെ ആളില്ലാ ലെവൽ ക്രോസ് കടക്കവേ താവി-കപ്താൻഗഞ്ച് പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. സിവാനിൽനിന്നു ഗോരഖ്പുരിലേക്കു പോകുകയായിരുന്നു ട്രെയിൻ. സ്കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നാണു നിഗമനം.
സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ സുരക്ഷാചട്ടങ്ങൾ പാലിച്ചില്ല ന്നാണ് ആരോപണം. അപകടസ്ഥലത്തെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം അണപൊട്ടി. റെയിൽവേക്കും തദ്ദേശ ഭരണകൂടത്തിനും എതിരേ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
സ്കൂൾ വാൻ ബേഹ്പൂർവയിലെ ആളില്ലാ ലെവൽ ക്രോസ് കടക്കവേ താവി-കപ്താൻഗഞ്ച് പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. സിവാനിൽനിന്നു ഗോരഖ്പുരിലേക്കു പോകുകയായിരുന്നു ട്രെയിൻ. സ്കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നാണു നിഗമനം.
സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ സുരക്ഷാചട്ടങ്ങൾ പാലിച്ചില്ല ന്നാണ് ആരോപണം. അപകടസ്ഥലത്തെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം അണപൊട്ടി. റെയിൽവേക്കും തദ്ദേശ ഭരണകൂടത്തിനും എതിരേ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.