ന്യൂഡൽഹി: ഐഡിബിഐ ബാങ്കിൽനിന്ന് 600 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പു നടത്തിയ മുൻ എയർസെൽ പ്രമോട്ടർ സി. ശിവശങ്കരനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
ബ്രിട്ടീഷ് വിർജിൻ ഐലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സെൽ സൺഷൈൻ ലിമിറ്റഡ്, ഫിൻലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിൻ വിൻഡ് ഒയി എന്നീ കന്പനികളുടെ പേരിലാണു വായ്പയെടുത്തത്. കേസിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരുടെ വസതികളിലുൾപ്പെടെ ഡൽഹി, ചെന്നൈ, ബംഗളൂരു, ബെൽഗാം, ഹൈദരാബാദ്, ജയ്പുർ, പൂനെ എന്നിവിടങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി.
ശിവശങ്കരൻ രണ്ടു കന്പനികളുടെ പേരിൽ 2014 ഫെബ്രുവരിയിൽ 530 കോടി രൂപ വായ്പയെടുത്തിരുന്നു. പലിശയുൾപ്പെടെയുള്ള തുകയാണ് 600 കോടിയിലെത്തിയത്.
ബ്രിട്ടീഷ് വിർജിൻ ഐലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആക്സെൽ സൺഷൈൻ ലിമിറ്റഡ്, ഫിൻലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിൻ വിൻഡ് ഒയി എന്നീ കന്പനികളുടെ പേരിലാണു വായ്പയെടുത്തത്. കേസിന്റെ ഭാഗമായി ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരുടെ വസതികളിലുൾപ്പെടെ ഡൽഹി, ചെന്നൈ, ബംഗളൂരു, ബെൽഗാം, ഹൈദരാബാദ്, ജയ്പുർ, പൂനെ എന്നിവിടങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി.
ശിവശങ്കരൻ രണ്ടു കന്പനികളുടെ പേരിൽ 2014 ഫെബ്രുവരിയിൽ 530 കോടി രൂപ വായ്പയെടുത്തിരുന്നു. പലിശയുൾപ്പെടെയുള്ള തുകയാണ് 600 കോടിയിലെത്തിയത്.