ന്യൂഡൽഹി: കുര കേട്ട് പൊറുതിമുട്ടി പട്ടിയെ തല്ലിക്കൊന്ന അച്ഛനും മകനും അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലാണു സംഭവം. വീടിനു മുന്നിൽ നിന്നു സ്ഥിരമായി കുരച്ചു ശല്യം ചെയ്ത തെരുവ് നായയെയാണ് സത്പാൽ ചൗധരിയും മകനും തല്ലിക്കൊന്നത്. എന്നാൽ, തൊട്ടടുത്ത വീട്ടിലെ പത്തു വയസുകാരൻ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതാണ് ഇവർക്കു വിനയായത്.
തെരുവ് നായ് ഇവരുടെ വീടിന് മുന്നിൽ പതിവായി വന്ന് കുരയ്ക്കാറുണ്ട്. ഓടിച്ചു വിടാൻ ശ്രമിച്ചിട്ടും പോകാതിരുന്നതിനെ തുടർന്നാണ് സത്പാലും മകനും പട്ടിയെ തല്ലിക്കൊല്ലാൻ തീരുമാനിച്ചത്. സത്പാൽ ആദ്യം പട്ടിയുടെ വായിലേക്ക് ഒരു കന്പ് കുത്തിക്കയറ്റി. തൊട്ടുപിന്നാലെ ഒരു വലിയ വടിയുമായി എത്തിയ മകൻ പട്ടിയുടെ കഴുത്തിനും തലയ്ക്കും അടിച്ച് കൊല്ലുകയായിരുന്നു.
തെരുവ് നായ് ഇവരുടെ വീടിന് മുന്നിൽ പതിവായി വന്ന് കുരയ്ക്കാറുണ്ട്. ഓടിച്ചു വിടാൻ ശ്രമിച്ചിട്ടും പോകാതിരുന്നതിനെ തുടർന്നാണ് സത്പാലും മകനും പട്ടിയെ തല്ലിക്കൊല്ലാൻ തീരുമാനിച്ചത്. സത്പാൽ ആദ്യം പട്ടിയുടെ വായിലേക്ക് ഒരു കന്പ് കുത്തിക്കയറ്റി. തൊട്ടുപിന്നാലെ ഒരു വലിയ വടിയുമായി എത്തിയ മകൻ പട്ടിയുടെ കഴുത്തിനും തലയ്ക്കും അടിച്ച് കൊല്ലുകയായിരുന്നു.