ജോധ്പുർ: രാജ്യത്ത് ഒരു പോലീസ് ഓഫീസറും അനുഭവിക്കാത്ത പ്രതിസന്ധികളിലൂടെയാണ് ആശാറാം ബാപ്പുവിനെതിരായ കേസ് അന്വേഷിച്ച ജോധ്പുർ വെസ്റ്റ് സീനിയർ പോലീസ് ഓഫീസർ അജയ് പാൽ ലാംബ കടന്നുപോയത്. ഭീഷണി ഭയന്ന് മകളെ സ്കൂളിൽ വിടാതെയും ഭാര്യയെ വീട്ടിൽനിന്ന് പുറത്തിറക്കാതെയും ഏറെനാൾ ഈ 2005 ബാച്ച് ഐപിഎസ് ഓഫീസർക്ക് കഴിയേണ്ടിവന്നു.
ജോധ്പുർ വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരിക്കെ 2013 ഓഗസ്റ്റ് 20ന് കേസന്വേഷണം ഏറ്റെടുത്ത നാൾമുതൽ ഇതുവരെ 2000ത്തോളം ഭീഷണിസന്ദേശങ്ങളാണ് കത്തു മുഖേനയും ഫോണിലൂടെയുമായി ഇദ്ദേഹത്തിനു ലഭിച്ചത്. അന്വേഷണത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു സന്ദേശങ്ങളെല്ലാം. എന്നാൽ, ഭീഷണികൾക്കുമുന്നിൽ പതറാതെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെ വകവരുത്തിയും അന്വേഷണസംഘത്തിലെ പോലീസുകാരെ ഭീഷണിപ്പെടുത്തിയും കേസ് ഇല്ലാതാക്കാൻ ആശാറാം ബാപ്പുവിന്റെ അനുയായികൾ ആവതു ശ്രമിച്ചു. ജോധ്പുരിൽ അഴിമതി വിരുദ്ധ വിഭാഗത്തിൽ എസ്പിയാണ് അജയ് പാൽ ലാംബ ഇപ്പോൾ.
അന്വേഷണത്തിനിടെ രാഷ്ട്രീയ സമ്മർദമൊന്നും ഉണ്ടായില്ലെന്ന് അജയ് പാൽ ലാംബ പറയുന്നു. ഇൻഡോറിലെ ആശ്രമത്തിൽനിന്ന് ആശാറാമിനെ അറസ്റ്റ് ചെയ്യുകയെന്നതും ജോധ്പുരിലെ അദ്ദേഹത്തിന്റെ അനുയായികൾ ക്രമസമാധാനപ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതുമായിരുന്നു അന്വേഷണത്തിനിടെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിനു ഹാജരാകാൻ ആശാറാം ബാപ്പു കൂട്ടാക്കിയില്ല. ആശാറാമിന് സമൻസ് കൈമാറാനായി ഇൻഡോറിലെ ആശ്രമത്തിലെത്തിയ 11 അംഗ അന്വേഷണസംഘത്തെ നേരിടാനായി രംഗത്തുണ്ടായിരുന്നത് 8000 അനുയായികളാണ്. 10 മണിക്കൂറെടുത്താണ് അന്വേഷണസംഘം സമൻസ് കൈമാറിയത്.
ആശാറാമിനെതിരേയുള്ള ആരോപണങ്ങൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ അനുയായികളെ ഒരുപരിധിവരെ തളർത്തിയെന്നും അതിനാലാണ് 2013 ഓഗസ്റ്റ് 30ന് ഇൻഡോറിലെ ആശ്രമത്തിൽനിന്നു കാര്യമായ പ്രതിഷേധത്തിനിട വരാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായതെന്നും അജയ് പാൽ ലാംബ പറഞ്ഞു.
അറസ്റ്റ് ചെയ്തശേഷം ആശാറാം ബാപ്പുവിന്റെ അഭ്യർഥനപ്രകാരം വിമാനമാർഗമാണു ജോധ്പുരിലേക്ക് കൊണ്ടുപോയത്. രാത്രിയിൽ സിന്ധി ഭാഷയിൽ മക്കളോടു സംസാരിച്ച ബാപ്പു അടുത്തദിവസം രാവിലെ ജോധ്പുരിലേക്ക് 25,000 അനുയായികളെ സംഘടിപ്പിക്കണമെന്നും എന്തുചെയ്യുമെന്ന് കാണിച്ചുകൊടുക്കാമെന്നും പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസിന് സിന്ധി അറിയില്ലെന്ന് കരുതിയ ബാപ്പുവിന് പിഴച്ചു. ബാപ്പു സംസാരിക്കുന്നത് കേട്ടിട്ട് യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെയിരുന്ന, സിന്ധിഭാഷയറിയാവുന്ന ഒരു പോലീസുകാരൻ ഇക്കാര്യം ഉന്നത ഓഫീസർമാരെ ധരിപ്പിക്കുകയും അക്രമനീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. ദൃക്സാക്ഷിമൊഴികളും ഇരയുടെ വെളിപ്പെടുത്തലും ആശാറാമിന്റെ ലൈംഗികശേഷി പരിശോധനാഫലവുമെല്ലാം കേസ് തെളിയിക്കാൻ നിർണായകമായതായും ലാംബ പറഞ്ഞു.
ജോധ്പുർ വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരിക്കെ 2013 ഓഗസ്റ്റ് 20ന് കേസന്വേഷണം ഏറ്റെടുത്ത നാൾമുതൽ ഇതുവരെ 2000ത്തോളം ഭീഷണിസന്ദേശങ്ങളാണ് കത്തു മുഖേനയും ഫോണിലൂടെയുമായി ഇദ്ദേഹത്തിനു ലഭിച്ചത്. അന്വേഷണത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു സന്ദേശങ്ങളെല്ലാം. എന്നാൽ, ഭീഷണികൾക്കുമുന്നിൽ പതറാതെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെ വകവരുത്തിയും അന്വേഷണസംഘത്തിലെ പോലീസുകാരെ ഭീഷണിപ്പെടുത്തിയും കേസ് ഇല്ലാതാക്കാൻ ആശാറാം ബാപ്പുവിന്റെ അനുയായികൾ ആവതു ശ്രമിച്ചു. ജോധ്പുരിൽ അഴിമതി വിരുദ്ധ വിഭാഗത്തിൽ എസ്പിയാണ് അജയ് പാൽ ലാംബ ഇപ്പോൾ.
അന്വേഷണത്തിനിടെ രാഷ്ട്രീയ സമ്മർദമൊന്നും ഉണ്ടായില്ലെന്ന് അജയ് പാൽ ലാംബ പറയുന്നു. ഇൻഡോറിലെ ആശ്രമത്തിൽനിന്ന് ആശാറാമിനെ അറസ്റ്റ് ചെയ്യുകയെന്നതും ജോധ്പുരിലെ അദ്ദേഹത്തിന്റെ അനുയായികൾ ക്രമസമാധാനപ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതുമായിരുന്നു അന്വേഷണത്തിനിടെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിനു ഹാജരാകാൻ ആശാറാം ബാപ്പു കൂട്ടാക്കിയില്ല. ആശാറാമിന് സമൻസ് കൈമാറാനായി ഇൻഡോറിലെ ആശ്രമത്തിലെത്തിയ 11 അംഗ അന്വേഷണസംഘത്തെ നേരിടാനായി രംഗത്തുണ്ടായിരുന്നത് 8000 അനുയായികളാണ്. 10 മണിക്കൂറെടുത്താണ് അന്വേഷണസംഘം സമൻസ് കൈമാറിയത്.
ആശാറാമിനെതിരേയുള്ള ആരോപണങ്ങൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ അനുയായികളെ ഒരുപരിധിവരെ തളർത്തിയെന്നും അതിനാലാണ് 2013 ഓഗസ്റ്റ് 30ന് ഇൻഡോറിലെ ആശ്രമത്തിൽനിന്നു കാര്യമായ പ്രതിഷേധത്തിനിട വരാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായതെന്നും അജയ് പാൽ ലാംബ പറഞ്ഞു.
അറസ്റ്റ് ചെയ്തശേഷം ആശാറാം ബാപ്പുവിന്റെ അഭ്യർഥനപ്രകാരം വിമാനമാർഗമാണു ജോധ്പുരിലേക്ക് കൊണ്ടുപോയത്. രാത്രിയിൽ സിന്ധി ഭാഷയിൽ മക്കളോടു സംസാരിച്ച ബാപ്പു അടുത്തദിവസം രാവിലെ ജോധ്പുരിലേക്ക് 25,000 അനുയായികളെ സംഘടിപ്പിക്കണമെന്നും എന്തുചെയ്യുമെന്ന് കാണിച്ചുകൊടുക്കാമെന്നും പറഞ്ഞു. കൂടെയുണ്ടായിരുന്ന പോലീസിന് സിന്ധി അറിയില്ലെന്ന് കരുതിയ ബാപ്പുവിന് പിഴച്ചു. ബാപ്പു സംസാരിക്കുന്നത് കേട്ടിട്ട് യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെയിരുന്ന, സിന്ധിഭാഷയറിയാവുന്ന ഒരു പോലീസുകാരൻ ഇക്കാര്യം ഉന്നത ഓഫീസർമാരെ ധരിപ്പിക്കുകയും അക്രമനീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. ദൃക്സാക്ഷിമൊഴികളും ഇരയുടെ വെളിപ്പെടുത്തലും ആശാറാമിന്റെ ലൈംഗികശേഷി പരിശോധനാഫലവുമെല്ലാം കേസ് തെളിയിക്കാൻ നിർണായകമായതായും ലാംബ പറഞ്ഞു.