ജമ്മു: അതിർത്തിയിലെ കർഷകർക്ക് ഭയരഹിതമായി വിളവെടുക്കാൻ സുരക്ഷ ഉറപ്പു നല്കി ബിഎസ്എഫ് ജവാന്മാർ. ജമ്മു കാഷ്മീരിൽ പാക് അതിർത്തിയോടു ചേർന്ന ജമ്മു, സാംബ, കഠുവ ജില്ലകളിലെ പാടശേഖരങ്ങളിലാണു ബിഎസ്എഫ് ജവാന്മാർ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വിളവെടുപ്പുകാലത്ത് പാക് സൈന്യം ഒരു കാരണവുമില്ലാതെ വെടിയുതിർക്കുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ വിളവെടുപ്പു മുടങ്ങി കർഷകർ ദുരിതത്തിലാകും. ഇതൊഴിവാക്കാനാണ് ബിഎസ്എഫ് സുരക്ഷ.
മൂന്നു ജില്ലകളിലെ 70,000 ഹെക്ടർ കൃഷിഭൂമിയിൽ ഗോതന്പു വിളഞ്ഞുനിൽക്കുകയാണ്. ഇതിൽ 20,000 ഹെക്ടർ ഭൂമി അതിർത്തിയോട് ഒരു കിലോമീറ്റർ ചേർന്നാണ്. ഏതു സമയത്തും പാക് സൈന്യം വെടിയുതിർക്കാമെന്ന ആശങ്കയിലാണു കർഷകർ. കർഷകർക്കു ധൈര്യം പകരാനായി അതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ ജവാന്മാർ പട്രോളിംഗ് നടത്തുന്നുണ്ട്.
വിളവെടുപ്പിനു മുന്നോടിയായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമ മാർച്ചിൽ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വിളവെടുപ്പുകാലത്ത് പാക് സൈന്യം ഒരു കാരണവുമില്ലാതെ വെടിയുതിർക്കുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ വിളവെടുപ്പു മുടങ്ങി കർഷകർ ദുരിതത്തിലാകും. ഇതൊഴിവാക്കാനാണ് ബിഎസ്എഫ് സുരക്ഷ.
മൂന്നു ജില്ലകളിലെ 70,000 ഹെക്ടർ കൃഷിഭൂമിയിൽ ഗോതന്പു വിളഞ്ഞുനിൽക്കുകയാണ്. ഇതിൽ 20,000 ഹെക്ടർ ഭൂമി അതിർത്തിയോട് ഒരു കിലോമീറ്റർ ചേർന്നാണ്. ഏതു സമയത്തും പാക് സൈന്യം വെടിയുതിർക്കാമെന്ന ആശങ്കയിലാണു കർഷകർ. കർഷകർക്കു ധൈര്യം പകരാനായി അതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ ജവാന്മാർ പട്രോളിംഗ് നടത്തുന്നുണ്ട്.
വിളവെടുപ്പിനു മുന്നോടിയായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമ മാർച്ചിൽ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.