ന്യൂഡൽഹി:സുപ്രീംകോടതിയിലെ ഭിന്നത വീണ്ടും രൂക്ഷം. സുപ്രീംകോടതിയിലെ പ്രശ്നങ്ങളും ഭാവികാര്യങ്ങളും ചർച്ച ചെയ്യാൻ ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ എന്നിവർ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് കത്തെഴുതി. ചീഫ് ജസ്റ്റീസിനെതിരേയുള്ള ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷൻ തള്ളിയതിനു മുന്പാണ് സുപ്രീംകോടതി കൊളീജിയം അംഗങ്ങൾ കൂടിയായ ഈ മുതിർന്ന ജഡ്ജിമാർ കത്ത് നൽകിയത്.
രണ്ടു വരിയിലുള്ള കത്താണ് ഞായറാഴ്ച ജഡ്ജിമാർ കൈമാറിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ഈ നാലുപേരും സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളാണ്.
ചീഫ് ജസ്റ്റീസിനോടുള്ള ഭിന്നത വെളിപ്പെടുത്തി നടത്തിയ പത്രസമ്മേളനത്തിൽ നാലു പേരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫുൾ കോർട്ട് വിളിച്ചു ചേർക്കണമെന്ന ജഡ്ജിമാരുടെ ആവശ്യത്തോടു ചീഫ് ജസ്റ്റീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ ചേർന്ന ജഡ്ജിമാരുടെ അനൗപചാരിക ഒത്തുചേരലിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞതായും എന്നാൽ ഉറപ്പ് നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്. ജുഡീഷറിയിൽ കേന്ദ്രസർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടും ചീഫ് ജസ്റ്റീസ് മൗനം പാലിക്കുന്നതും ഗവൺമെന്റിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിലും ജഡ്ജിമാർക്ക് കടുത്ത അതൃപ്തിയുണ്ട്.
ഈ സാഹചര്യത്തിൽ ഫുൾ കോർട്ട് വിളിക്കാതെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് സൂചന.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒക്ടോബറിൽ വിരമിക്കുന്പോൾ പകരം ആ പദവിയിലെത്തേണ്ട സീനിയർ ജഡ്ജിയാണ് രഞ്ജൻ ഗൊഗോയി. അദ്ദേഹം തന്നെ കടുത്ത എതിർപ്പ് തുടരുന്പോൾ പ്രശ്നങ്ങൾ ഏതു രീതിയിൽ ചീഫ് ജസ്റ്റീസ് പരിഹരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജി; ജോസഫിനെ നിയമിച്ചില്ല
ന്യൂഡൽഹി:സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ ഉണ്ടായിട്ടും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചില്ല. അദ്ദേഹത്തിന്റെ പേരിനൊപ്പം കൊളീജിയം ശിപാർശ ചെയ്ത മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ ഇന്നലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
മലയാളിയായ ജസ്റ്റീസ് ജോസഫിനെ കേന്ദ്രം തഴയുകയാണെന്ന് ഇതോടെ വ്യക്തമായി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ 2016-ൽ ജസ്റ്റീസ് ജോസഫിന്റെ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതാണു ജസ്റ്റീസ് ജോസഫിനോടു കേന്ദ്രത്തിനുള്ള എതിർപ്പ്. സുപ്രീംകോടതി ജഡ്ജിയും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റീസ് കെ.കെ. മാത്യുവിന്റെ മകനാണു ജസ്റ്റീസ് ജോസഫ്.
സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദു മൽഹോത്ര. അഭിഭാഷക വൃത്തിയിൽ നിന്നു നേരിട്ടു സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ വനിതയുമാണ്. ഇപ്പോൾ ജസ്റ്റീസ് ആർ. ഭാനുമതി മാത്രമാണ് സുപ്രീംകോടതിയിലെ വനിതാ ജഡ്ജി. ഇന്ദു മൽഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും.
രണ്ടു വരിയിലുള്ള കത്താണ് ഞായറാഴ്ച ജഡ്ജിമാർ കൈമാറിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ഈ നാലുപേരും സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളാണ്.
ചീഫ് ജസ്റ്റീസിനോടുള്ള ഭിന്നത വെളിപ്പെടുത്തി നടത്തിയ പത്രസമ്മേളനത്തിൽ നാലു പേരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫുൾ കോർട്ട് വിളിച്ചു ചേർക്കണമെന്ന ജഡ്ജിമാരുടെ ആവശ്യത്തോടു ചീഫ് ജസ്റ്റീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ ചേർന്ന ജഡ്ജിമാരുടെ അനൗപചാരിക ഒത്തുചേരലിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞതായും എന്നാൽ ഉറപ്പ് നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്. ജുഡീഷറിയിൽ കേന്ദ്രസർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടും ചീഫ് ജസ്റ്റീസ് മൗനം പാലിക്കുന്നതും ഗവൺമെന്റിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിലും ജഡ്ജിമാർക്ക് കടുത്ത അതൃപ്തിയുണ്ട്.
ഈ സാഹചര്യത്തിൽ ഫുൾ കോർട്ട് വിളിക്കാതെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് സൂചന.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒക്ടോബറിൽ വിരമിക്കുന്പോൾ പകരം ആ പദവിയിലെത്തേണ്ട സീനിയർ ജഡ്ജിയാണ് രഞ്ജൻ ഗൊഗോയി. അദ്ദേഹം തന്നെ കടുത്ത എതിർപ്പ് തുടരുന്പോൾ പ്രശ്നങ്ങൾ ഏതു രീതിയിൽ ചീഫ് ജസ്റ്റീസ് പരിഹരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജി; ജോസഫിനെ നിയമിച്ചില്ല
ന്യൂഡൽഹി:സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ ഉണ്ടായിട്ടും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചില്ല. അദ്ദേഹത്തിന്റെ പേരിനൊപ്പം കൊളീജിയം ശിപാർശ ചെയ്ത മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ ഇന്നലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
മലയാളിയായ ജസ്റ്റീസ് ജോസഫിനെ കേന്ദ്രം തഴയുകയാണെന്ന് ഇതോടെ വ്യക്തമായി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ 2016-ൽ ജസ്റ്റീസ് ജോസഫിന്റെ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതാണു ജസ്റ്റീസ് ജോസഫിനോടു കേന്ദ്രത്തിനുള്ള എതിർപ്പ്. സുപ്രീംകോടതി ജഡ്ജിയും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റീസ് കെ.കെ. മാത്യുവിന്റെ മകനാണു ജസ്റ്റീസ് ജോസഫ്.
സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദു മൽഹോത്ര. അഭിഭാഷക വൃത്തിയിൽ നിന്നു നേരിട്ടു സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ വനിതയുമാണ്. ഇപ്പോൾ ജസ്റ്റീസ് ആർ. ഭാനുമതി മാത്രമാണ് സുപ്രീംകോടതിയിലെ വനിതാ ജഡ്ജി. ഇന്ദു മൽഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും.