ന്യൂഡൽഹി: ബിജെപി ഉയർത്തുന്ന വർഗീയ അജൻഡയ്ക്കെതിരേ രാജ്യത്ത് ജനാധിപത്യ മതേതര കക്ഷികൾ ഒരുമിക്കണമെന്ന് ഒരേ വേദിയിൽ എ.കെ ആന്റണിയും പ്രകാശ് കാരാട്ടും. എന്നാൽ, കൂടിച്ചേരൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു പുറത്തുള്ളതായിരിക്കുമെന്ന് പ്രകാശ് കാരാട്ട് എടുത്തു പറയുകയും ചെയ്തു.
പാർലമെന്റിന് അകത്തും പുറത്തും വർഗീയതയ്ക്കെതിരായ ജനകീയ മുന്നേറ്റങ്ങളിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള കക്ഷികളുമായി ധാരണയാകാമെന്നും എന്നാൽ, രാഷ്ട്രീയ സഖ്യം പാടില്ലെന്നുമുള്ള രാഷ്ട്രീയ പ്രമേയം സിപിഎം പാർട്ടി കോണ്‍ഗ്രസിൽ അംഗീകരിച്ചിട്ടും പാർട്ടിയിൽ തർക്കം തുടരുകയാണ്. പാർട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പൊതുവേദിയിലാണു വർഗീയതയ്ക്കെതിരായ മതേതര കൂട്ടായ്മ രാഷ്ട്രീയ സഖ്യം ആകരുതെന്നു കാരാട്ട് ആവർത്തിച്ചു വ്യക്തമാക്കിയത്.
മുൻ യുപി മുഖ്യമന്ത്രി എച്ച്.എൻ ബഹുഗുണയുടെ നൂറാം ജന്മദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നേതാക്കൾ. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകർച്ചയിലേക്കു നീങ്ങുന്നെന്ന് ആ ന്റണി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം തന്നെ അവതാളത്തിലാകുകയും വർഗീയത മേൽക്കൈ നേടുകയും ചെയ്യുന്നു. ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വർധിച്ചു വരുന്നു. ബിജെപി നടത്തുന്ന വർഗീയധ്രുവീകരണം തടയാൻ ഒരു രാഷ്ട്രീയ പാർട്ടി മാത്രം വിചാരിച്ചാൽ കഴിയില്ല. മതേതര ജനാധിപത്യ കക്ഷികൾ പൊതു വേദിയിൽ ഒരുമിക്കുകയാണ് വേണ്ടതെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പ്രകാശ് കാരാട്ട് ആന്റണി പറഞ്ഞ വസ്തുതകളെ ശരിവെച്ചു. രാജ്യത്തിന്റെ പരന്പരാഗത മൂല്യങ്ങളെ തകർത്ത് ഒരു ഹിന്ദു രാഷ്ട്രം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നു ശക്തമായ ചെറുത്തുനിൽപ്പ് ഉയരണമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ജനാധിപത്യവും മതനിരപേക്ഷതയും പ്രതിരോധത്തിലായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന് അകത്തും പുറത്തും വർഗീയതയ്ക്കെതിരായ ജനകീയ മുന്നേറ്റങ്ങളിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള കക്ഷികളുമായി ധാരണയാകാമെന്നും എന്നാൽ, രാഷ്ട്രീയ സഖ്യം പാടില്ലെന്നുമുള്ള രാഷ്ട്രീയ പ്രമേയം സിപിഎം പാർട്ടി കോണ്‍ഗ്രസിൽ അംഗീകരിച്ചിട്ടും പാർട്ടിയിൽ തർക്കം തുടരുകയാണ്. പാർട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പൊതുവേദിയിലാണു വർഗീയതയ്ക്കെതിരായ മതേതര കൂട്ടായ്മ രാഷ്ട്രീയ സഖ്യം ആകരുതെന്നു കാരാട്ട് ആവർത്തിച്ചു വ്യക്തമാക്കിയത്.
മുൻ യുപി മുഖ്യമന്ത്രി എച്ച്.എൻ ബഹുഗുണയുടെ നൂറാം ജന്മദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നേതാക്കൾ. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകർച്ചയിലേക്കു നീങ്ങുന്നെന്ന് ആ ന്റണി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം തന്നെ അവതാളത്തിലാകുകയും വർഗീയത മേൽക്കൈ നേടുകയും ചെയ്യുന്നു. ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വർധിച്ചു വരുന്നു. ബിജെപി നടത്തുന്ന വർഗീയധ്രുവീകരണം തടയാൻ ഒരു രാഷ്ട്രീയ പാർട്ടി മാത്രം വിചാരിച്ചാൽ കഴിയില്ല. മതേതര ജനാധിപത്യ കക്ഷികൾ പൊതു വേദിയിൽ ഒരുമിക്കുകയാണ് വേണ്ടതെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പ്രകാശ് കാരാട്ട് ആന്റണി പറഞ്ഞ വസ്തുതകളെ ശരിവെച്ചു. രാജ്യത്തിന്റെ പരന്പരാഗത മൂല്യങ്ങളെ തകർത്ത് ഒരു ഹിന്ദു രാഷ്ട്രം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നു ശക്തമായ ചെറുത്തുനിൽപ്പ് ഉയരണമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ജനാധിപത്യവും മതനിരപേക്ഷതയും പ്രതിരോധത്തിലായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.