ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പുരാണത്തിലെ രാക്ഷസ രാജാവ് രാവണന്റെ സഹോദരി ശൂർപ്പണഖയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. സംസ്ഥാനത്തു നടന്ന അക്രമങ്ങളിൽ മമത നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്.
പശ്ചിമ ബാംഗാളിലെ സ്ഥിതിഗതികൾ ഇപ്പോൾ ജമ്മു കാഷ്മീരിലേതിനെക്കാൾ മോശമാണ്. ഹിന്ദുക്കൾക്ക് ഇവിടെ നിന്നു നാടുവിട്ടു പോകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
ഹിന്ദുക്കൾക്ക് ദ്രോഹം ചെയ്യുന്നതിനായി ബംഗ്ലാദേശിൽ നിന്നും ഭീകരർ പശ്ചിമബംഗാളിലൂടെയാണ് ഇന്ത്യയിലേക്കു കടക്കുന്നത്. മോദിയെപ്പോലെ ഒരു നേതാവുള്ളത് കൊണ്ട് ഇത്തരം ആളുകളെ ബംഗാളിൽ നിന്നു പുറത്താക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ബിജെപി എംഎൽഎ പറഞ്ഞു.
ബിജെപി നേതാക്കളും ജനപ്രതിനിധികളും വിദ്വേഷ പ്രസ്താവനകളും നടത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിനു പിന്നാലെയാണ് സുരേന്ദ്ര സിംഗ് മമതയെ ശൂർപ്പണഖയെന്നു വിളിച്ചത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുസ്ലിംകളും ഭഗവത്ഗീതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയും വിവാദത്തിനിടയാക്കിയിരുന്നു. അതിനു മുന്പാണ് ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരെല്ലാം പാക്കിസ്ഥാനിലേക്കു പോകണമെന്ന വിവാദ പ്രസ്താവനയും ഇയാൾ നടത്തിയത്.
പശ്ചിമ ബാംഗാളിലെ സ്ഥിതിഗതികൾ ഇപ്പോൾ ജമ്മു കാഷ്മീരിലേതിനെക്കാൾ മോശമാണ്. ഹിന്ദുക്കൾക്ക് ഇവിടെ നിന്നു നാടുവിട്ടു പോകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
ഹിന്ദുക്കൾക്ക് ദ്രോഹം ചെയ്യുന്നതിനായി ബംഗ്ലാദേശിൽ നിന്നും ഭീകരർ പശ്ചിമബംഗാളിലൂടെയാണ് ഇന്ത്യയിലേക്കു കടക്കുന്നത്. മോദിയെപ്പോലെ ഒരു നേതാവുള്ളത് കൊണ്ട് ഇത്തരം ആളുകളെ ബംഗാളിൽ നിന്നു പുറത്താക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ബിജെപി എംഎൽഎ പറഞ്ഞു.
ബിജെപി നേതാക്കളും ജനപ്രതിനിധികളും വിദ്വേഷ പ്രസ്താവനകളും നടത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിനു പിന്നാലെയാണ് സുരേന്ദ്ര സിംഗ് മമതയെ ശൂർപ്പണഖയെന്നു വിളിച്ചത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുസ്ലിംകളും ഭഗവത്ഗീതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയും വിവാദത്തിനിടയാക്കിയിരുന്നു. അതിനു മുന്പാണ് ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരെല്ലാം പാക്കിസ്ഥാനിലേക്കു പോകണമെന്ന വിവാദ പ്രസ്താവനയും ഇയാൾ നടത്തിയത്.