ഉലാൻബാതാർ: ഊർജം, സംരംഭകത്വ വികസനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ സാന്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഇന്ത്യ-മംഗോളിയ ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനും വിദേശമന്ത്രിതല ചർച്ചയിൽ ധാരണ.
ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മംഗോളിയൻ വിദേശകാര്യമന്ത്രി ഡി. സോംഗ്ത്ബാതറും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
42 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരു വിദേശകാര്യമന്ത്രി മംഗോളിയ സന്ദർശിക്കുന്നത്.
ഇന്ത്യ-മംഗോളിയ കോ-ഓപ്പറേഷൻ ജോയിന്റ് കമ്മിറ്റിയുടെ ആറാം സെഷന്റെ ഭാഗമായി തീവ്രവാദത്തിനെതിരേ യോജിച്ചുപ്രവർത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ, പരസ്പര ബഹുമാനവും വിശ്വാസ്യതയും മൂല്യമാക്കിയ മംഗോളിയ ഇന്ത്യയുടെ നയതന്ത്ര പങ്കാളി മാത്രമല്ല, ബുദ്ധസ്വാധീനത്താൽ ശക്തമായ ആത്മീയ അയൽക്കാരൻകൂടിയാണെന്നു സുഷമ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച മംഗോളിയയിൽ എത്തിയ സുഷമ, ഇന്ത്യ-മംഗോളിയ സംയുക്ത സംരംഭമായ റിഫൈനറി പദ്ധതിയുടെ പ്രാരംഭ നടപടികൾ വിലയിരുത്തി.
മംഗോളിയ പ്രധാനമന്ത്രി യു. ഖുരേൽസുഖുമായും സുഷമ ചർച്ച നടത്തി. ഖനനം, ഐടി, ചലച്ചിത്രനിർമാണം തുടങ്ങിയ മേഖലകളിൽ സഹകരണം വാഗ്ദാനം ചെയ്തു.
2015ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദർശിച്ചിരുന്നു. വ്യാപാര, വിനോദസഞ്ചാരമേഖലകളിൽ ജനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണം.
ഇന്ത്യയിലെ സാന്പത്തിക അവസരങ്ങൾ ഉപയോഗപ്പെടുത്താൻ മംഗോളിയയിൽ വ്യവസായ സമൂഹത്തെ ക്ഷണിക്കുന്നുവെന്നും ഇതിനായി ഇരുരാജ്യങ്ങളുടെ തലസ്ഥാനങ്ങൾ തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം ആരംഭിക്കുമെന്നും സുഷമ പറഞ്ഞു.
sഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസിന്റെ സ്കോളർഷിപ് പദ്ധതിയിലൂടെ കല, സംഗീതം, സംസ്കാരം തുടങ്ങിയ മേഖലകളിലും ബുദ്ധമതത്തെക്കുറിച്ചുള്ള പഠനത്തിനും മംഗോളിയയിൽനിന്നു കൂടുതൽ വിദ്യാർഥികളെ ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മംഗോളിയൻ വിദേശകാര്യമന്ത്രി ഡി. സോംഗ്ത്ബാതറും സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
42 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരു വിദേശകാര്യമന്ത്രി മംഗോളിയ സന്ദർശിക്കുന്നത്.
ഇന്ത്യ-മംഗോളിയ കോ-ഓപ്പറേഷൻ ജോയിന്റ് കമ്മിറ്റിയുടെ ആറാം സെഷന്റെ ഭാഗമായി തീവ്രവാദത്തിനെതിരേ യോജിച്ചുപ്രവർത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ, പരസ്പര ബഹുമാനവും വിശ്വാസ്യതയും മൂല്യമാക്കിയ മംഗോളിയ ഇന്ത്യയുടെ നയതന്ത്ര പങ്കാളി മാത്രമല്ല, ബുദ്ധസ്വാധീനത്താൽ ശക്തമായ ആത്മീയ അയൽക്കാരൻകൂടിയാണെന്നു സുഷമ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച മംഗോളിയയിൽ എത്തിയ സുഷമ, ഇന്ത്യ-മംഗോളിയ സംയുക്ത സംരംഭമായ റിഫൈനറി പദ്ധതിയുടെ പ്രാരംഭ നടപടികൾ വിലയിരുത്തി.
മംഗോളിയ പ്രധാനമന്ത്രി യു. ഖുരേൽസുഖുമായും സുഷമ ചർച്ച നടത്തി. ഖനനം, ഐടി, ചലച്ചിത്രനിർമാണം തുടങ്ങിയ മേഖലകളിൽ സഹകരണം വാഗ്ദാനം ചെയ്തു.
2015ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദർശിച്ചിരുന്നു. വ്യാപാര, വിനോദസഞ്ചാരമേഖലകളിൽ ജനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണം.
ഇന്ത്യയിലെ സാന്പത്തിക അവസരങ്ങൾ ഉപയോഗപ്പെടുത്താൻ മംഗോളിയയിൽ വ്യവസായ സമൂഹത്തെ ക്ഷണിക്കുന്നുവെന്നും ഇതിനായി ഇരുരാജ്യങ്ങളുടെ തലസ്ഥാനങ്ങൾ തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം ആരംഭിക്കുമെന്നും സുഷമ പറഞ്ഞു.
sഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസിന്റെ സ്കോളർഷിപ് പദ്ധതിയിലൂടെ കല, സംഗീതം, സംസ്കാരം തുടങ്ങിയ മേഖലകളിലും ബുദ്ധമതത്തെക്കുറിച്ചുള്ള പഠനത്തിനും മംഗോളിയയിൽനിന്നു കൂടുതൽ വിദ്യാർഥികളെ ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.