ന്യൂഡൽഹി: സിംലയിലെ കോത്ഖായിയിൽ സ്കൂൾ വിദ്യാർഥിനിയായ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗംചെയ്തു കൊലപ്പെടുത്തിയ കേസിൽ ക്രിമിനൽ പശ്ചാത്തലമുള്ള മരംവെട്ടുകാരൻ അനിൽകുമാറിനെ (25) സിബിഐ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയ സ്രവത്തിലെ ഡിഎൻഎയുമായി പ്രതിയുടെ ഡിഎൻഎയ്ക്കു സാമ്യമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം ജൂലൈയിലാണു പെൺകുട്ടി കൊല്ലപ്പെട്ടത്. കേസിൽ അഞ്ചു പേരെ കേസ് അന്വേഷിച്ചിരുന്ന സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർ നിരപരാധികളാണെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേസ് ചർച്ചാവിഷയമായി.
ബാൽസാംഗ് ഗ്രാമവാസിയായി പെൺകുട്ടി അഞ്ചു കിലോമീറ്റർ അകലെയുള്ള മെഹ്സു ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചിരുന്നത്. വനപ്രദേശത്തുകൂടി ഒന്നരമണിക്കൂർ നടന്നാണു പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നത്. ജൂലൈ നാലിന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടു ദിവസത്തിനുശേഷം ഹലിയാല വനത്തിലാണു കണ്ടെത്തിയത്. ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയിലുള്ള അന്വേഷണത്തിനു ശേഷമാണു സിബിഐ സംഘം പ്രതിയെ പിടികൂടിയത്. അന്വേഷണത്തിനായി 40 പേരടങ്ങുന്ന സിബിഐ സംഘം പ്രദേശത്ത് ക്യാന്പ് ചെയ്തു. ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2017 ജൂലൈ 22 ആണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
സിബിഐ അന്വേഷണസംഘം 400 പേരിൽനിന്ന് മൊഴിയെടുത്തു. 250 പേരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു.
ചില സാന്പിളുകൾ പെൺകുട്ടിയുടെ വസ്ത്രം, കൃത്യം നടന്ന പ്രദേശത്തുനിന്നുലഭിച്ച മദ്യക്കുപ്പി എന്നിവയിലെ രക്തവുമായി ഏകദേശം യോജിക്കുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, രക്തസാംപിൾ എടുത്ത ഒരു വ്യക്തിയുടെ ബന്ധു കൊലപാതകം നടന്ന സമയത്ത് കോത്ഖായിക്കു സമീപം ജോലി ചെയ്തിരുന്നതായി കണ്ടെത്തി.
ഇതിനെത്തുടർന്ന് കൻഗാര ജില്ലയിലുള്ള പ്രതിയുടെ വീട്ടിലെത്തിയെങ്കിലും 2016 സെപ്റ്റംബർ ഒരു വധശ്രമക്കേസിൽ ജാമ്യം നേടിയ ഇയാൾ ഒളിവിലാണെന്ന് അറിഞ്ഞു. പ്രതിയുടെ മാതാപിതാക്കളുടെ ഡിഎൻഎയും കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ഡിഎൻഎയും യോജിക്കുന്നതായി ഫോറൻസിക്സംഘം കണ്ടെത്തി.
എന്നാൽ, വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും അന്വേഷണസംഘത്തെ വലച്ചു. പ്രതിയുമായി ബന്ധമുള്ള 80 പേരുടെ പട്ടിക തയാറാക്കിയ അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തു. അന്വേഷണസംഘം ഫോൺ കോളുകൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതി അപരിചിതരുടെ ഫോണുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഫോണുകളുടെ ഉടമകളെ ചോദ്യം ചെയ്തതിൽനിന്ന് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്താൽ പ്രതിയുടെ രൂപരേഖയും തയാറാക്കി.
ഏപ്രിൽ 13ന് ഷിംലയ്ക്കു സമീപം റൊഹാരുവിൽനിന്ന് പ്രതി ഫോൺ ചെയ്തു. ഇവിടെയെത്തി അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തു ഡൽഹിയിലെത്തിച്ചു നടത്തി ഡിഎൻഎ പരിശോധനയിൽ കൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിച്ച രക്തവുമായി യോജിക്കുന്നതായി കണ്ടെത്തി. പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചകേസിൽ ഐജി എസ്.എച്ച്. സയിദി, ഡിഎസ്പി മാനോജ് ജോഷി, ആറ് പോലീസുകാർ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണു പെൺകുട്ടി കൊല്ലപ്പെട്ടത്. കേസിൽ അഞ്ചു പേരെ കേസ് അന്വേഷിച്ചിരുന്ന സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർ നിരപരാധികളാണെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേസ് ചർച്ചാവിഷയമായി.
ബാൽസാംഗ് ഗ്രാമവാസിയായി പെൺകുട്ടി അഞ്ചു കിലോമീറ്റർ അകലെയുള്ള മെഹ്സു ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചിരുന്നത്. വനപ്രദേശത്തുകൂടി ഒന്നരമണിക്കൂർ നടന്നാണു പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നത്. ജൂലൈ നാലിന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടു ദിവസത്തിനുശേഷം ഹലിയാല വനത്തിലാണു കണ്ടെത്തിയത്. ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയിലുള്ള അന്വേഷണത്തിനു ശേഷമാണു സിബിഐ സംഘം പ്രതിയെ പിടികൂടിയത്. അന്വേഷണത്തിനായി 40 പേരടങ്ങുന്ന സിബിഐ സംഘം പ്രദേശത്ത് ക്യാന്പ് ചെയ്തു. ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2017 ജൂലൈ 22 ആണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
സിബിഐ അന്വേഷണസംഘം 400 പേരിൽനിന്ന് മൊഴിയെടുത്തു. 250 പേരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു.
ചില സാന്പിളുകൾ പെൺകുട്ടിയുടെ വസ്ത്രം, കൃത്യം നടന്ന പ്രദേശത്തുനിന്നുലഭിച്ച മദ്യക്കുപ്പി എന്നിവയിലെ രക്തവുമായി ഏകദേശം യോജിക്കുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, രക്തസാംപിൾ എടുത്ത ഒരു വ്യക്തിയുടെ ബന്ധു കൊലപാതകം നടന്ന സമയത്ത് കോത്ഖായിക്കു സമീപം ജോലി ചെയ്തിരുന്നതായി കണ്ടെത്തി.
ഇതിനെത്തുടർന്ന് കൻഗാര ജില്ലയിലുള്ള പ്രതിയുടെ വീട്ടിലെത്തിയെങ്കിലും 2016 സെപ്റ്റംബർ ഒരു വധശ്രമക്കേസിൽ ജാമ്യം നേടിയ ഇയാൾ ഒളിവിലാണെന്ന് അറിഞ്ഞു. പ്രതിയുടെ മാതാപിതാക്കളുടെ ഡിഎൻഎയും കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ഡിഎൻഎയും യോജിക്കുന്നതായി ഫോറൻസിക്സംഘം കണ്ടെത്തി.
എന്നാൽ, വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും അന്വേഷണസംഘത്തെ വലച്ചു. പ്രതിയുമായി ബന്ധമുള്ള 80 പേരുടെ പട്ടിക തയാറാക്കിയ അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തു. അന്വേഷണസംഘം ഫോൺ കോളുകൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതി അപരിചിതരുടെ ഫോണുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഫോണുകളുടെ ഉടമകളെ ചോദ്യം ചെയ്തതിൽനിന്ന് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്താൽ പ്രതിയുടെ രൂപരേഖയും തയാറാക്കി.
ഏപ്രിൽ 13ന് ഷിംലയ്ക്കു സമീപം റൊഹാരുവിൽനിന്ന് പ്രതി ഫോൺ ചെയ്തു. ഇവിടെയെത്തി അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തു ഡൽഹിയിലെത്തിച്ചു നടത്തി ഡിഎൻഎ പരിശോധനയിൽ കൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിച്ച രക്തവുമായി യോജിക്കുന്നതായി കണ്ടെത്തി. പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചകേസിൽ ഐജി എസ്.എച്ച്. സയിദി, ഡിഎസ്പി മാനോജ് ജോഷി, ആറ് പോലീസുകാർ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.