മാഡ്രിഡ്: മരിയാനോ രഹോയിയുടെ പിൻഗാമിയായി സ്പാനിഷ് പ്രധാനമന്ത്രിക്കസേരയിലെത്തുമെന്നു കരുതപ്പെട്ടിരുന്ന വനിതാ നേതാവ് മോഷണക്കേസിൽ കുടുങ്ങി രാജിവച്ചു. രഹോയിയുടെ പോപ്പുലർ പാർട്ടിയുടെ പ്രാദേശിക നേതാവും മാഡ്രിഡ് റീജണിന്റെ ഭരണാധികാരിയുമായ ക്രിസ്റ്റീന സിഫുവന്റസാണ് ഇന്നലെ രാജിവച്ചൊഴിഞ്ഞത്.
മാഡ്രിഡ് റീജനൽ അസംബ്ളിക്കു സമീപമുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 2011ൽ ഷോപ്പിംഗിനിടയിൽ രണ്ടു പാക്കറ്റ് ഫേസ് ക്രീം ക്രിസ്റ്റീന ചൂണ്ടുന്നതിന്റെ വീഡിയോ ഈയിടെ പുറത്തുവന്നതാണ് അവർക്കു വിനയായത്. 2011ൽ അവർ റീജനൽ അസംബ്ളി ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഫേസ് ക്രീം എടുത്തത് മനപ്പൂർവമല്ലെന്നും അബദ്ധം പറ്റിയതാണെന്നും രാജിക്കു മുന്പ് ക്രിസ്റ്റീന വിശദീകരിച്ചു.
ഇതിനിടെ, വ്യാജബിരുദക്കേസിലും ക്രിസ്റ്റീന കുടുങ്ങി. കിംഗ് ഹുവാൻ കാർലോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2012ൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തതിൽ ക്രമക്കേടു നടന്നെന്നാണ് ആരോപണം. ക്ലാസുകളിൽ സംബന്ധിക്കുകയോ പരീക്ഷ എഴുതുകയോ ചെയ്യാതെയാണു സർട്ടിഫിക്കറ്റ് നേടിയത്. ക്രമക്കേടു നടന്നെങ്കിൽ യൂണിവേഴ്സിറ്റിയാണ് ഉത്തരവാദിയെന്നു പറഞ്ഞ് ക്രിസ്റ്റീന സർട്ടിഫിക്കറ്റ് തിരിച്ചു നൽകി.
മാഡ്രിഡ് റീജനൽ അസംബ്ളിക്കു സമീപമുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് 2011ൽ ഷോപ്പിംഗിനിടയിൽ രണ്ടു പാക്കറ്റ് ഫേസ് ക്രീം ക്രിസ്റ്റീന ചൂണ്ടുന്നതിന്റെ വീഡിയോ ഈയിടെ പുറത്തുവന്നതാണ് അവർക്കു വിനയായത്. 2011ൽ അവർ റീജനൽ അസംബ്ളി ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഫേസ് ക്രീം എടുത്തത് മനപ്പൂർവമല്ലെന്നും അബദ്ധം പറ്റിയതാണെന്നും രാജിക്കു മുന്പ് ക്രിസ്റ്റീന വിശദീകരിച്ചു.
ഇതിനിടെ, വ്യാജബിരുദക്കേസിലും ക്രിസ്റ്റീന കുടുങ്ങി. കിംഗ് ഹുവാൻ കാർലോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2012ൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തതിൽ ക്രമക്കേടു നടന്നെന്നാണ് ആരോപണം. ക്ലാസുകളിൽ സംബന്ധിക്കുകയോ പരീക്ഷ എഴുതുകയോ ചെയ്യാതെയാണു സർട്ടിഫിക്കറ്റ് നേടിയത്. ക്രമക്കേടു നടന്നെങ്കിൽ യൂണിവേഴ്സിറ്റിയാണ് ഉത്തരവാദിയെന്നു പറഞ്ഞ് ക്രിസ്റ്റീന സർട്ടിഫിക്കറ്റ് തിരിച്ചു നൽകി.