ലാഗോസ്: മധ്യ നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ ക്രിസ്ത്യൻ ദേവാലയത്തിൽ ആക്രമണം നടത്തിയ നാടോടി വർഗക്കാർ 16 പേരെ കൊലപ്പെടുത്തി. അയാർ മാബലോം ഗ്രാമത്തിലെ പള്ളിയിൽ രാവിലെ ആറിനു നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു വൈദികരും ഉൾപ്പെടുന്നു. ഫുലാനി വംശക്കാരായ മുസ്ലിംകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആരോപണമുണ്ട്. അക്രമികളെ നിലയ്ക്കു നിർത്താൻ ഫുലാനി വംശജനായ പ്രസിഡന്റ് ബുഹാരി നടപടിയെടുക്കുന്നില്ലെന്നു വിമർശകർ പറയുന്നു.