വാഷിംഗ്ടൺ ഡിസി: എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്ക് തൊഴിൽ നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ യുഎസിലെ ഐടി വ്യവസായ മേഖലയും ജനപ്രതിനിധികളും രംഗത്തുവന്നു.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് നടപ്പാക്കിയ പദ്ധതി അവസാനിപ്പിക്കുന്നത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും അമേരിക്കയുടെ സാന്പത്തിക മേഖലയ്ക്കു തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്, മൈക്രോസോഫ്ട്, ഗൂഗിൾ തുടങ്ങിയ ഐടി ഭീമന്മാർ ഉൾപ്പെടുന്ന എഫ്ഡബ്ല്യുഡി.യുഎസ് എന്ന സംഘടനയാണ് മുഖ്യമായും പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അന്നാ ഇഷൂ, ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തി എന്നിവരടക്കം 15 ജനപ്രതിനിധികളും എതിർപ്പുമായി രംഗത്തുണ്ട്.
എച്ച്1ബിക്കാരുടെ പങ്കാളികൾക്ക് എച്ച്-4 എന്ന വീസയിൽ തൊഴിലെടുക്കാനുള്ള അവകാശമാണ് 2015ൽ ലഭിച്ചത്. ഒരു ലക്ഷത്തോളം എച്ച്-4 വീസ അനുവദിച്ചതിൽ തൊണ്ണൂറിലധികം ശതമാനവും ഇന്ത്യക്കാർക്കാണു കിട്ടിയത്.
ഇന്ത്യക്കാർക്ക് കനത്ത ആഘാതമാകുന്ന തീരുമാനം നടപ്പിൽവരുത്താതിരിക്കാൻ ഇന്ത്യൻ എംബസിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് നടപ്പാക്കിയ പദ്ധതി അവസാനിപ്പിക്കുന്നത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും അമേരിക്കയുടെ സാന്പത്തിക മേഖലയ്ക്കു തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്, മൈക്രോസോഫ്ട്, ഗൂഗിൾ തുടങ്ങിയ ഐടി ഭീമന്മാർ ഉൾപ്പെടുന്ന എഫ്ഡബ്ല്യുഡി.യുഎസ് എന്ന സംഘടനയാണ് മുഖ്യമായും പ്രതിഷേധം അറിയിച്ചിരിക്കുന്നത്. അന്നാ ഇഷൂ, ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തി എന്നിവരടക്കം 15 ജനപ്രതിനിധികളും എതിർപ്പുമായി രംഗത്തുണ്ട്.
എച്ച്1ബിക്കാരുടെ പങ്കാളികൾക്ക് എച്ച്-4 എന്ന വീസയിൽ തൊഴിലെടുക്കാനുള്ള അവകാശമാണ് 2015ൽ ലഭിച്ചത്. ഒരു ലക്ഷത്തോളം എച്ച്-4 വീസ അനുവദിച്ചതിൽ തൊണ്ണൂറിലധികം ശതമാനവും ഇന്ത്യക്കാർക്കാണു കിട്ടിയത്.
ഇന്ത്യക്കാർക്ക് കനത്ത ആഘാതമാകുന്ന തീരുമാനം നടപ്പിൽവരുത്താതിരിക്കാൻ ഇന്ത്യൻ എംബസിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.