മോസ്കോ: മുൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനു നേർക്കു പ്രയോഗിക്കപ്പെട്ട നോവിചോക് എന്ന രാസായുധം വികസിപ്പിച്ച റഷ്യൻ ശാസ്ത്രജ്ഞൻ വ്ലാദിമിർ ഉഗ്ലേവിന് കാറപകടത്തിൽ പരിക്ക്.
റഷ്യയിലെ സ്വദേശമായ അനാപ നഗരത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റെങ്കിലും ജീവനു ഭീഷണിയില്ല. കാറ് ഓടിച്ചിരുന്ന എഴുപതുകാരനെ തനിക്ക് മുൻപരിചയമുണ്ടെന്നും വധശ്രമം അല്ലായിരുന്നുവെന്നും ഉഗ്ലേവ് പറഞ്ഞു.
ബ്രിട്ടൻ അഭയം നല്കിയ സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്ക് സാലിസ്ബറിയിൽവച്ചായിരുന്നു രാസായുധാക്രമണം. ഇതിനെത്തുടർന്ന് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വളരെ മോശമായി.
റഷ്യയിലെ സ്വദേശമായ അനാപ നഗരത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റെങ്കിലും ജീവനു ഭീഷണിയില്ല. കാറ് ഓടിച്ചിരുന്ന എഴുപതുകാരനെ തനിക്ക് മുൻപരിചയമുണ്ടെന്നും വധശ്രമം അല്ലായിരുന്നുവെന്നും ഉഗ്ലേവ് പറഞ്ഞു.
ബ്രിട്ടൻ അഭയം നല്കിയ സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്ക് സാലിസ്ബറിയിൽവച്ചായിരുന്നു രാസായുധാക്രമണം. ഇതിനെത്തുടർന്ന് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വളരെ മോശമായി.