ബംഗളൂരു: അടുത്തമാസം വിക്ഷേപിക്കാനിരുന്ന ജിസാറ്റ്-11 ഉപഗ്രഹം തിരിച്ചുവിളിച്ചു. എന്താണു തകരാർ എന്നറിവായിട്ടില്ല. കൂടുതൽ പരിശോധനകൾക്കായാണ് ഇതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) പറഞ്ഞു. കഴിഞ്ഞമാസം വിക്ഷേപിച്ച ജിസാറ്റ് 6എയുടെ പരാജയത്തിനു തൊട്ടുപിന്നാലെയാണിത്.
ഫ്രഞ്ച് ഗയാനയിലെ കൗറൂവിൽനിന്ന് മേയ് 26-നു വിക്ഷേപിക്കേണ്ടതായിരുന്നു വാർത്താവിനിമയത്തിനുള്ള ഈ ഉപഗ്രഹം. 5,700 കിലോഗ്രാം ഭാരമുള്ള ഇത് കൗറൂവിൽ ഏതാനും ദിവസം മുന്പ് എത്തിച്ചിരുന്നു. ഇനി ഇതു പരിശോധന നടത്തി തിരിച്ചുവിടാൻ ആഴ്ചകളെടുക്കും. വിക്ഷേപണ തീയതി മാറ്റി നിശ്ചയിക്കണം.
ഇന്ത്യ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. കെഎ, കെയു ബാൻഡുകളിൽ 12 ജിബിപിഎസ് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സേവനം നല്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. 1,117 കോടി രൂപയാണു 2016-ൽ ഈ ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി അനുവദിച്ച ബജറ്റ്.
ഉപഗ്രഹത്തിന്റെ തകരാർ എന്താണെന്ന് ഇസ്രോ പറഞ്ഞില്ല. മാർച്ച് ഒടുവിൽ ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ് 6എ ശരിയായ ഭ്രമണപഥത്തിലെത്തിക്കാനോ അതുമായി ബന്ധം പുലർത്താനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ വിക്ഷേപിച്ച ഒരു ഗതിനിർണയ ഉപഗ്രഹ ദൗത്യവും പരാജയമായിരുന്നു. ഈ മാസം നടത്താനിരുന്ന രണ്ടാം ചന്ദ്രയാൻ ദൗത്യം വർഷാവസാനത്തേക്കു നീട്ടി.
ഫ്രഞ്ച് ഗയാനയിലെ കൗറൂവിൽനിന്ന് മേയ് 26-നു വിക്ഷേപിക്കേണ്ടതായിരുന്നു വാർത്താവിനിമയത്തിനുള്ള ഈ ഉപഗ്രഹം. 5,700 കിലോഗ്രാം ഭാരമുള്ള ഇത് കൗറൂവിൽ ഏതാനും ദിവസം മുന്പ് എത്തിച്ചിരുന്നു. ഇനി ഇതു പരിശോധന നടത്തി തിരിച്ചുവിടാൻ ആഴ്ചകളെടുക്കും. വിക്ഷേപണ തീയതി മാറ്റി നിശ്ചയിക്കണം.
ഇന്ത്യ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. കെഎ, കെയു ബാൻഡുകളിൽ 12 ജിബിപിഎസ് ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സേവനം നല്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. 1,117 കോടി രൂപയാണു 2016-ൽ ഈ ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി അനുവദിച്ച ബജറ്റ്.
ഉപഗ്രഹത്തിന്റെ തകരാർ എന്താണെന്ന് ഇസ്രോ പറഞ്ഞില്ല. മാർച്ച് ഒടുവിൽ ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ് 6എ ശരിയായ ഭ്രമണപഥത്തിലെത്തിക്കാനോ അതുമായി ബന്ധം പുലർത്താനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ വിക്ഷേപിച്ച ഒരു ഗതിനിർണയ ഉപഗ്രഹ ദൗത്യവും പരാജയമായിരുന്നു. ഈ മാസം നടത്താനിരുന്ന രണ്ടാം ചന്ദ്രയാൻ ദൗത്യം വർഷാവസാനത്തേക്കു നീട്ടി.