അലാഹബാദ്: ഉത്തർപ്രദേശ് ഗോരഖ്പുരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുപതോളം കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഡോക്ടർ കഫീൽ ഖാന് എട്ടുമാസത്തിനു ശേഷം ജാമ്യം ലഭിച്ചു. അലാഹാബാദ് ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. മസ്തിഷ്കവീക്കം ബാധിച്ചവരെ പ്രവേശിപ്പിച്ചിരുന്ന വാർഡിന്റെ നോഡൽ ഓഫീസറായിരുന്നു ഡോ. ഖാൻ. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് ഡോക്ടർ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയത് ഏറെ ചർച്ചയായിരുന്നു.
ഓഗസ്റ്റ് 10 മുതൽ 14 വരെ എഴുപതോളം കുട്ടികളാണു മരിച്ചത്. ഇതിൽ മുപ്പതോളം പേർ ഓക്സിജൻ കിട്ടാതെയാണു മരിച്ചത്. ഇതിന്റെ പേരിൽ ഖാനെ നോഡൽ ഓഫീസർ പദവിയിൽനിന്നു നീക്കി. തുടർന്നു കേസെ ടുക്കുകയായിരുന്നു.
ഓഗസ്റ്റ് 10 മുതൽ 14 വരെ എഴുപതോളം കുട്ടികളാണു മരിച്ചത്. ഇതിൽ മുപ്പതോളം പേർ ഓക്സിജൻ കിട്ടാതെയാണു മരിച്ചത്. ഇതിന്റെ പേരിൽ ഖാനെ നോഡൽ ഓഫീസർ പദവിയിൽനിന്നു നീക്കി. തുടർന്നു കേസെ ടുക്കുകയായിരുന്നു.