ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പിലാക്കുന്നതിനായി വിഷം കുത്തിവയ്ക്കുന്നതും വെടിവച്ചു കൊല്ലുന്നതും പ്രാകൃതവും അപരിഷ്കൃതവുമാണെന്ന് കേന്ദ്രസർക്കാർ. മരണംവരെ തൂക്കിലേറ്റുന്നതാണ് ഉചിതമായ ശിക്ഷയെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മരണംവരെ തൂക്കിലേറ്റുന്ന ശിക്ഷാരീതിക്കെതിരേയുള്ള പൊതുതാത്പര്യ ഹർജിയിലാണു സർക്കാർ നിലപാടറിയിച്ചത്.
വേദനയില്ലാത്ത മരണം എന്ന നിലയിൽ 110 വർഷമായി അമേരിക്കയിൽ ഉപയോഗിക്കുന്ന വിഷം കുത്തിവച്ചുള്ള മരണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതാണ്. വെടിവച്ചു കൊലപ്പെടുത്തുന്ന രീതിയാണെങ്കിൽ, ഹൃദയത്തിൽ വെടിയേറ്റില്ലെങ്കിൽ മരണം ഭയാനകമാകും. മാത്രമല്ല, ഹൃദയം നിശ്ചലമാക്കുന്ന വിധത്തിൽ വെടിവയ്ക്കാൻ കഴിയുന്നവരെ കണ്ടെത്തുക അപ്രായോഗികമാണെന്നും സർക്കാർ നൽകിയ സത്യവാങ്മൂലം വിശദമാക്കുന്നു. എന്നാൽ, കഴുത്തിൽ കുരുക്കിട്ട് മരണം ഉറപ്പാക്കുന്ന രീതി പിഴവുകളില്ലാത്തതും സാന്പത്തികമായി യോജിക്കുന്നതുമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
വേദനയില്ലാത്ത മരണം എന്ന നിലയിൽ 110 വർഷമായി അമേരിക്കയിൽ ഉപയോഗിക്കുന്ന വിഷം കുത്തിവച്ചുള്ള മരണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ളതാണ്. വെടിവച്ചു കൊലപ്പെടുത്തുന്ന രീതിയാണെങ്കിൽ, ഹൃദയത്തിൽ വെടിയേറ്റില്ലെങ്കിൽ മരണം ഭയാനകമാകും. മാത്രമല്ല, ഹൃദയം നിശ്ചലമാക്കുന്ന വിധത്തിൽ വെടിവയ്ക്കാൻ കഴിയുന്നവരെ കണ്ടെത്തുക അപ്രായോഗികമാണെന്നും സർക്കാർ നൽകിയ സത്യവാങ്മൂലം വിശദമാക്കുന്നു. എന്നാൽ, കഴുത്തിൽ കുരുക്കിട്ട് മരണം ഉറപ്പാക്കുന്ന രീതി പിഴവുകളില്ലാത്തതും സാന്പത്തികമായി യോജിക്കുന്നതുമാണെന്നും സർക്കാർ വ്യക്തമാക്കുന്നു.