ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ ഓടുന്ന കാറിൽ പതിനൊന്നാം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. വീട്ടിൽ കൊണ്ടുവിടാമെന്നു വാഗ്ദാനം ചെയ്തു പെണ്‍കുട്ടിയെ കാറിൽ കയറ്റിയ സഹപാഠിയും സുഹൃത്തുക്കളും ചേർന്നാണ് മാനഭംഗപ്പെടുത്തിയത്. രണ്ടു പേരെ അറസ്റ്റ് ചെയ്തതെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. സ്കൂൾ ബസ് ലഭിക്കാത്തതിനെത്തുടർന്ന് നടന്നു പോയ 16കാരിയെ വീട്ടിൽ ഇറക്കാമെന്നു പറഞ്ഞാണു സഹപാഠി കാറിൽ കയറ്റിയതെന്നു പെണ്‍കുട്ടി മൊഴി നൽകി. ഇതിനു ശേഷം ബലമായി മയക്കുമരുന്നു നൽകിയശേഷം കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം കാർ നഗരത്തിൽ ചുറ്റിയതിനുശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
സ്കൂൾ വിട്ടു പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനിടെയാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഒരാൾ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നും ഒളിവിൽ പോയ ആളിനെ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടില്ലെന്നും ഗ്രേറ്റർ നോയിഡ എസ്എച്ച്ഒ രാംഭവൻ സിംഗ് പറഞ്ഞു. സംഭവത്തിൽ കൂട്ടമാനഭംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്കെതിരേയുള്ള പീഡനങ്ങളും മാനഭംഗവും വർധിക്കുന്നതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. സ്കൂൾ ബസ് ലഭിക്കാത്തതിനെത്തുടർന്ന് നടന്നു പോയ 16കാരിയെ വീട്ടിൽ ഇറക്കാമെന്നു പറഞ്ഞാണു സഹപാഠി കാറിൽ കയറ്റിയതെന്നു പെണ്‍കുട്ടി മൊഴി നൽകി. ഇതിനു ശേഷം ബലമായി മയക്കുമരുന്നു നൽകിയശേഷം കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം കാർ നഗരത്തിൽ ചുറ്റിയതിനുശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
സ്കൂൾ വിട്ടു പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനിടെയാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഒരാൾ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നും ഒളിവിൽ പോയ ആളിനെ പെണ്‍കുട്ടിക്ക് തിരിച്ചറിയാനായിട്ടില്ലെന്നും ഗ്രേറ്റർ നോയിഡ എസ്എച്ച്ഒ രാംഭവൻ സിംഗ് പറഞ്ഞു. സംഭവത്തിൽ കൂട്ടമാനഭംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്കെതിരേയുള്ള പീഡനങ്ങളും മാനഭംഗവും വർധിക്കുന്നതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.