ബെയ്ജിംഗ്: വുഹാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കരാറുകളിൽ ഒപ്പിടുകയോ സംയുക്ത പ്രസ്താവന നടത്തുകയോ ചെയ്യുകയില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിസ്പര വിശ്വാസം വളർത്തുന്നതിലുമാകും ശ്രദ്ധയെന്നു ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വുഹാനിൽ നടക്കുന്ന ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ചൈനയിൽ എത്തും. ഉച്ചകോടിയിൽ പ്രത്യേക കരാറുകൾ ഉണ്ടാകില്ല. സംയുക്ത പത്രസമ്മേളനം നടക്കില്ല - ചൈനീസ് ഉപ വിദേശകാര്യ മന്ത്രി കോംഗ് ഷുൻയോംഗ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ അനൗദ്യോഗിക ഉച്ചകോടി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി. ഡോക ലാ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കുറഞ്ഞതു മൂലമാണ് ഡോക ലാം സംഘർഷമുണ്ടായതെന്നു കോംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനും നയതന്ത്രപരമായ ദീർഘവീക്ഷണവും ചരിത്രപരമായ ഉത്തരവാദിത്വങ്ങളുമുണ്ട്. ജനങ്ങളുടെ വലിയ പിന്തുണ ഇരുവർക്കുമുണ്ട്. ഇന്ത്യ-ചൈന ബന്ധത്തിനു പ്രത്യേക പ്രാധാന്യം കൽപ്പിച്ച്, അതു മെച്ചപ്പെടുത്തുന്നതിനായി ഇരു നേതാക്കളും കൂടുതൽ ഊർജം ചെലവഴിക്കുന്നുണ്ടെന്നും കോംഗ് പറഞ്ഞു.
ഇരു രാജ്യങ്ങളിലും പരസ്പരം സന്ദർശനം നടത്തി മോദിയും ഷിയും ഇതുവരെ പത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ ആഗോളവേദികളിലും ഇരുനേതാക്കളും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്: ചൈനീസ് മന്ത്രി പറഞ്ഞു. ഉച്ചകോടിക്കായി ഇരു നേതാക്കളും രണ്ടു ദിവസമാണ് വുഹാനിൽ തങ്ങുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ അനൗദ്യോഗിക ഉച്ചകോടി നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി. ഡോക ലാ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കുറഞ്ഞതു മൂലമാണ് ഡോക ലാം സംഘർഷമുണ്ടായതെന്നു കോംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനും നയതന്ത്രപരമായ ദീർഘവീക്ഷണവും ചരിത്രപരമായ ഉത്തരവാദിത്വങ്ങളുമുണ്ട്. ജനങ്ങളുടെ വലിയ പിന്തുണ ഇരുവർക്കുമുണ്ട്. ഇന്ത്യ-ചൈന ബന്ധത്തിനു പ്രത്യേക പ്രാധാന്യം കൽപ്പിച്ച്, അതു മെച്ചപ്പെടുത്തുന്നതിനായി ഇരു നേതാക്കളും കൂടുതൽ ഊർജം ചെലവഴിക്കുന്നുണ്ടെന്നും കോംഗ് പറഞ്ഞു.
ഇരു രാജ്യങ്ങളിലും പരസ്പരം സന്ദർശനം നടത്തി മോദിയും ഷിയും ഇതുവരെ പത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ ആഗോളവേദികളിലും ഇരുനേതാക്കളും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്: ചൈനീസ് മന്ത്രി പറഞ്ഞു. ഉച്ചകോടിക്കായി ഇരു നേതാക്കളും രണ്ടു ദിവസമാണ് വുഹാനിൽ തങ്ങുന്നത്.