ബെയ്ജിംഗ്: ഭീകരപ്രവർത്തനം അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ശത്രുവാണെന്നും ഇതിനെതിരേയുള്ള പോരാട്ടം ഭീകരർക്കു സുരക്ഷിതതാവളം ഒരുക്കുന്ന രാജ്യങ്ങൾക്ക് എതിരേയുള്ളതുകൂടിയാണെന്നും ഷാംഗ്ഹായി കോർപറേഷൻ ഓർഗനൈസേഷനിൽ (എസ്സിഒ) ഇന്ത്യ വ്യക്തമാക്കി. ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാനു നേരേയായിരുന്നു എസ്സിഒയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലെ സുഷമ സ്വരാജിന്റെ പ്രസംഗം. പാക് വിദേശകാര്യമന്ത്രി ഖൗജ മുഹമ്മദ് ആസിഫും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യ എസ്സിഒയിൽ പൂർണ അംഗമായ ശേഷമുള്ള ഈ യോഗ്യത്തിനു പ്രത്യേകതയുണ്ട്. ജൂണിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്നും അവർ പറഞ്ഞു.
ഭീകരവാദമാണ് ആഗോളതലത്തിൽ രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. ഭീരവാദം ജീവിതം, സമാധാനം, സമൃദ്ധി എന്നീ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ശത്രുവാണെന്നും സുഷമ പറഞ്ഞു. ഭീകരവാദത്തിനെതിരേയാണ് ഇന്ത്യയുടെ പോരാട്ടം, എന്നിരുന്നാലും ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, പണം നൽകുന്ന സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്നും സുഷമ പറഞ്ഞു.
ചൈന, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങിലെ വിദേശകാര്യമന്ത്രിമാരും എസ്സിഒ ജനറൽ സെക്രട്ടറി റഷീദ് അലിമോവും യോഗത്തിൽ പങ്കെടുത്തു. യുഎൻ രക്ഷസമിതി പുനസംഘടിപ്പിക്കണമെന്നും സുഷമ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യ എസ്സിഒയിൽ പൂർണ അംഗമായ ശേഷമുള്ള ഈ യോഗ്യത്തിനു പ്രത്യേകതയുണ്ട്. ജൂണിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്നും അവർ പറഞ്ഞു.
ഭീകരവാദമാണ് ആഗോളതലത്തിൽ രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. ഭീരവാദം ജീവിതം, സമാധാനം, സമൃദ്ധി എന്നീ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ശത്രുവാണെന്നും സുഷമ പറഞ്ഞു. ഭീകരവാദത്തിനെതിരേയാണ് ഇന്ത്യയുടെ പോരാട്ടം, എന്നിരുന്നാലും ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, പണം നൽകുന്ന സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്നും സുഷമ പറഞ്ഞു.
ചൈന, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങിലെ വിദേശകാര്യമന്ത്രിമാരും എസ്സിഒ ജനറൽ സെക്രട്ടറി റഷീദ് അലിമോവും യോഗത്തിൽ പങ്കെടുത്തു. യുഎൻ രക്ഷസമിതി പുനസംഘടിപ്പിക്കണമെന്നും സുഷമ യോഗത്തിൽ ആവശ്യപ്പെട്ടു.