ഹൂസ്റ്റൺ: മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെ രക്തത്തിൽ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൂസ്റ്റണിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട തൊണ്ണൂറ്റിമൂന്നുകാരനായ ബുഷ് ചികിത്സയോടു പ്രതികരിക്കുന്നതായി കുടുംബം അറിയിച്ചു.
ബുഷിന്റെ ഭാര്യ ബാർബറ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ശനിയാഴ്ച സംസ്കാരം നടന്നതിന്റെ പിറ്റേന്നാണു ബുഷിന്റെ ആരോഗ്യനില തകരാറിലായത്.വർഷങ്ങളായി ബുഷ് പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലാണ്. വീൽച്ചെയറിലാണു സഞ്ചാരം. അദ്ദേഹത്തിന്റെ പ്രായാധിക്യ വും അണുബാധയും കാര്യങ്ങൾ ഗുരുതരമാക്കുന്നതായി സൂചനയുണ്ട്. യുഎസിലെ 41ാം പ്രസിഡന്റായിരുന്നു ബുഷ്. കോൺഗ്രസ് അംഗം, സിഐഎ ഡയറക്ടർ, റോണാൾഡ് റെയ്ഗന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ ജോർജ് ഡബ്ല്യു. ബുഷും യുഎസ് പ്രസിഡന്റായിരുന്നു.
ബുഷിന്റെ ഭാര്യ ബാർബറ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ശനിയാഴ്ച സംസ്കാരം നടന്നതിന്റെ പിറ്റേന്നാണു ബുഷിന്റെ ആരോഗ്യനില തകരാറിലായത്.വർഷങ്ങളായി ബുഷ് പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലാണ്. വീൽച്ചെയറിലാണു സഞ്ചാരം. അദ്ദേഹത്തിന്റെ പ്രായാധിക്യ വും അണുബാധയും കാര്യങ്ങൾ ഗുരുതരമാക്കുന്നതായി സൂചനയുണ്ട്. യുഎസിലെ 41ാം പ്രസിഡന്റായിരുന്നു ബുഷ്. കോൺഗ്രസ് അംഗം, സിഐഎ ഡയറക്ടർ, റോണാൾഡ് റെയ്ഗന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ ജോർജ് ഡബ്ല്യു. ബുഷും യുഎസ് പ്രസിഡന്റായിരുന്നു.