ന്യൂഡൽഹി: ഭർത്താവിന്റെ ചിതയിൽചാടി ഭാര്യ മരിക്കുന്ന സന്പ്രദായത്തെ പ്രകീർത്തിക്കുന്ന "പദ്മാവത്’ സിനിമയിലെ രംഗം നീക്കംചെയ്യാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ സ്വാമി അഗ്നിവേശ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച ചിത്രത്തിലെ രംഗങ്ങൾ നീക്കംചെയ്യാനാവില്ലെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഹർജി നിരാകരിച്ചത്.