ന്യൂഡൽഹി: ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിന്റെ പ്രചാരത്തിനിടെ വാൽമീകി സമുദായത്തിനെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനു ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുള്ള നിയമനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു വിധി പ്രസ്താവിച്ചത്. മുതിർന്ന അഭിഭാഷകൻ എൻ.കെ. കൗൾ സമർപ്പിച്ച ഹർജിയിലാണു നടപടി. പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ തടയുന്ന നിയമമനുസരിച്ചാണു സൽമാനെതിരേ നിരവധി കോടതികളിൽ നടപടി ആരംഭിച്ചിട്ടുള്ളത്. ഇതു തടഞ്ഞുകൊണ്ടാണു സുപ്രീംകോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു വിധി പ്രസ്താവിച്ചത്. മുതിർന്ന അഭിഭാഷകൻ എൻ.കെ. കൗൾ സമർപ്പിച്ച ഹർജിയിലാണു നടപടി. പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ തടയുന്ന നിയമമനുസരിച്ചാണു സൽമാനെതിരേ നിരവധി കോടതികളിൽ നടപടി ആരംഭിച്ചിട്ടുള്ളത്. ഇതു തടഞ്ഞുകൊണ്ടാണു സുപ്രീംകോടതി ഉത്തരവിട്ടത്.