കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ സൈനികരും പോലീസുകാരും ഉൾപ്പെടെ 14 പേർ മരിച്ചു. ബാദ്ഗിസ് പ്രവിശ്യയിലെ അബ് കമാരി ജില്ലയിൽ നടന്ന ആക്രമണത്തിലാണ് ഒന്പതു സൈനികർ മരിച്ചത്. മിനിറ്റുകൾക്കകം ഒരു സംഘം ഭീകരർ ക്വാദിസ് ജില്ലയിലും ആക്രമണം നടത്തി. ഇവിടെ അഞ്ചു പോലീകാർക്കു ജീവഹാനി നേരിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് അറിയിച്ചു.
ഞായറാഴ്ച കാബൂളിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിന്റെ ചൂടാറും മുന്പാണ് ബാദ്ഗിസിൽ താലിബാൻ ആഞ്ഞടിച്ചത്. കാബൂളിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 57 പേർ കൊല്ലപ്പെടുകയും 112 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച കാബൂളിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിന്റെ ചൂടാറും മുന്പാണ് ബാദ്ഗിസിൽ താലിബാൻ ആഞ്ഞടിച്ചത്. കാബൂളിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 57 പേർ കൊല്ലപ്പെടുകയും 112 പേർക്കു പരിക്കേൽക്കുകയും ചെയ്തു.