ലണ്ടൻ: തന്നെ തഴഞ്ഞ ഐപിഎല്‍ ടീമുടമകള്‍ക്ക് മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ മറുപടി. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സസക്സിനായി കളിക്കുന്ന ഇഷാന്ത് വാര്വിക്ക്ഷെയറിനെതിരായ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതാണ് തന്റെ മികവ് ആദ്യം പ്രകടിപ്പിച്ചത്. പിന്നാലെ രണ്ടാം മത്സരത്തിൽ ബാറ്റു കൊണ്ടും അദ്ദേഹം മികച്ച പ്രകടനം നടത്തി.
ആദ്യ മത്സരത്തിൽ വാറിക്ക്ഷെയറിനെതിരേ ഇഷാന്ത് രണ്ടിന്നിംഗ്സിലുമായി 29.2 ഓവറില്‍ ഏഴ് മെയ്ഡനടക്കം 69 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. സസക്സ് താരങ്ങളായ ക്രിസ് ജോര്‍ദാനും ജോഫ്രെ ആര്‍ച്ചറും ഐപിഎലിൽ കളിക്കാൻ ഇടം ലഭിച്ചപ്പോഴാണ് ഇഷാന്ത് തഴയപ്പെട്ടത്. ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിങ്സില്‍ രണ്ടും വിക്കറ്റുകളാണ് ഇഷാന്ത് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ലെയ്സർ ഷെയറിനെതിരേ 66 റൺസ് നേടി അദ്ദേഹം ബാറ്റിംഗിലും ശോഭിച്ചു. 141 പന്തിൽ നിന്നാണ് അദ്ദേഹം അർദ്ധ സെഞ്ചുറി നേടിയത്. ജൂണ്‍ നാല് വരെയാണ് ഇഷാന്ത് സസക്സിനൊപ്പം കളിക്കുക.
കൗണ്ടി ചാന്പ്യന്‍ഷിപ്പിലെ അഞ്ച് മത്സരങ്ങളിലും റോയല്‍ ലണ്ടന്‍ ഏകദിന പോരാട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിലും താരം ടീമിനായി കളത്തിലിറങ്ങും. ഇഷാന്ത് ഈ ഫോം തുടര്‍ന്നാല്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര നേടാന്‍ ഇന്ത്യയെ അത് സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്മെന്റും ആരാധകരും.
പന്തുകൊണ്ടും ബാറ്റുകൊണ്ടും കണക്കു തീർത്ത് ഇഷാന്ത് ശർമ
12:59 AM Apr 24, 2018 | Deepika.com