ന്യൂഡൽഹി: വിടുവായത്തം പറയുന്ന ബിജെപി നേതാക്കൾക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങൾക്കു മുന്നിലെത്തുന്പോൾ സാമൂഹ്യശാസ്ത്രജ്ഞനാണെന്നോ വിദഗ്ധനാണെന്നോ ഉള്ള ഭാവത്തിൽ വിഷയങ്ങൾ വിശകലനം ചെയ്ത് അബദ്ധം പറയുകയും മാധ്യമങ്ങൾക്ക് ആവശ്യമായ മസാലകൾ നൽകുകയുമാണ് പലരും ചെയ്യുന്നതെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മഹാഭാരതകാലത്തെ ഇന്റർനെറ്റ് ഉപയോഗം, ഡാർവിൻ പരിണാമ സിദ്ധാന്തം തുടങ്ങിയ വിവാദപരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനം.
ബിജെപിയുടെ ജനപ്രതിനിധികളുമായി മോദി ആപ്പിലെ വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മോദി. വിവാദ പരാമർശങ്ങളിലൂടെ പാർട്ടിയുടെ പ്രതിച്ഛായ കൂടിയാണു നശിക്കുന്നത്. പ്രതികരണങ്ങൾ നടത്തുന്പോൾ നിയന്ത്രണം പാലിക്കണം. സമൂഹമാധ്യമങ്ങളടക്കം ഫലപ്രദമായ രീതിയിൽ ഉപയോഗിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്നതിനു നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. ജനങ്ങളുമായി നേരിട്ടുള്ള സന്പർക്കത്തിലൂടെ പാർട്ടിക്കു പുതിയ ഉൗർജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി, ഗ്രാമപ്രദേശങ്ങളുടെ വികസനം, കർഷകക്ഷേമം തുടങ്ങിയ വിഷയങ്ങളും പാർട്ടിയുടെ എംപിമാരും എംഎൽഎമാരുമായി പങ്കുവച്ചു.
മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനകൾ നടത്തി പാർട്ടി നേതാക്കൾ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണു മോദിയുടെ ഉപദേശം. കഴിഞ്ഞ ഏപ്രിലിലും നേതാക്കൾക്ക് അദ്ദേഹം സമാനമായ താക്കീത് നൽകിയിരുന്നു. കഠുവ, ഉന്നാവോ അടക്കമുള്ള വിഷയങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ മറ്റുള്ളവർ നടത്തുന്ന പരാമർശങ്ങൾ വിവാദമാകുന്ന സാഹചര്യത്തിലാണ് താക്കീത് ആവർത്തിച്ചത്.
ബിജെപിയുടെ ജനപ്രതിനിധികളുമായി മോദി ആപ്പിലെ വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മോദി. വിവാദ പരാമർശങ്ങളിലൂടെ പാർട്ടിയുടെ പ്രതിച്ഛായ കൂടിയാണു നശിക്കുന്നത്. പ്രതികരണങ്ങൾ നടത്തുന്പോൾ നിയന്ത്രണം പാലിക്കണം. സമൂഹമാധ്യമങ്ങളടക്കം ഫലപ്രദമായ രീതിയിൽ ഉപയോഗിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്നതിനു നേതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. ജനങ്ങളുമായി നേരിട്ടുള്ള സന്പർക്കത്തിലൂടെ പാർട്ടിക്കു പുതിയ ഉൗർജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി, ഗ്രാമപ്രദേശങ്ങളുടെ വികസനം, കർഷകക്ഷേമം തുടങ്ങിയ വിഷയങ്ങളും പാർട്ടിയുടെ എംപിമാരും എംഎൽഎമാരുമായി പങ്കുവച്ചു.
മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനകൾ നടത്തി പാർട്ടി നേതാക്കൾ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണു മോദിയുടെ ഉപദേശം. കഴിഞ്ഞ ഏപ്രിലിലും നേതാക്കൾക്ക് അദ്ദേഹം സമാനമായ താക്കീത് നൽകിയിരുന്നു. കഠുവ, ഉന്നാവോ അടക്കമുള്ള വിഷയങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ മറ്റുള്ളവർ നടത്തുന്ന പരാമർശങ്ങൾ വിവാദമാകുന്ന സാഹചര്യത്തിലാണ് താക്കീത് ആവർത്തിച്ചത്.