+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശയസമരം സ്വാഭാവികമെന്ന് കെ. രാധാകൃഷ്ണൻ, ഭിന്നത പരിഹരിച്ചെന്ന് എം.വി. ഗോവിന്ദന്‍

ഹൈദരാബാദ്: സിപിഎമ്മിനുള്ളില്‍ ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സ്വാഭാവികമാണെന്നു കേരളത്തില്‍നിന്നു കേന്ദ്രകമ്മിറ്റിയിലേക്കു പുതിയതാ
ആശയസമരം സ്വാഭാവികമെന്ന് കെ. രാധാകൃഷ്ണൻ,  ഭിന്നത പരിഹരിച്ചെന്ന് എം.വി. ഗോവിന്ദന്‍
ഹൈദരാബാദ്: സിപിഎമ്മിനുള്ളില്‍ ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സ്വാഭാവികമാണെന്നു കേരളത്തില്‍നിന്നു കേന്ദ്രകമ്മിറ്റിയിലേക്കു പുതിയതായി എത്തിയ കെ. രാധാകൃഷ്ണന്‍. ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്തു ശരിയായ നിലപാടു സ്വീകരിക്കുന്നതാണ് പാര്‍ട്ടിയുടെ രീതി.

എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നതയുടെ നിഴല്‍ പോലുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓരോ ഘട്ടത്തിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളുണ്ട്. അതില്‍ പുതിയതും പഴയതെന്നുമില്ല. ഓരോ ഘട്ടങ്ങളിലും പാര്‍ട്ടി ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കും. അതനുസരിച്ചു കേന്ദ്രകമ്മിറ്റിയംഗം എന്ന ചുമതലയും ഭംഗിയായി നിര്‍വഹിക്കും. ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരായ അക്രമങ്ങളെ ചെറുത്തു നില്‍ക്കുക എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസോടെ പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിച്ചുവെന്നാണ് കേന്ദ്രകമ്മിറ്റിയിലേക്കെത്തിയ എം.വി ഗോവിന്ദന്‍ പറഞ്ഞത്. ബിജെപി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാടത്തപരമായ നിലപാടുകളെയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസുമായി രാഷട്രീയ ഐക്യമില്ലെന്ന ശക്തമായ തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തിരിക്കുന്നത്. എന്നാല്‍, ജനങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ യോജിക്കാവുന്ന എല്ലാ വിഭാഗങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഭിന്നത എന്നു പറയുന്നത് ഇനിയില്ല. എല്ലാ ഭിന്നാഭിപ്രായങ്ങളും ഏകകണ്ഠമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഹരിച്ചു എന്നും അദ്ദേഹം പറഞ്ഞു.