ബെയ്ജിംഗ്: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആശയവിനിമയത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും 27നു വുഹാൻ സിറ്റിയിൽ കൂടിക്കാഴ്ച നടത്തുമെന്നു ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യീ ബെയ്ജിംഗിൽ പറഞ്ഞു. ഷി ചിൻപിംഗിന്റെ ക്ഷണപ്രകാരമാണു മോദി ചൈന സന്ദർശിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം നടത്തിയ വാർത്താസമ്മേളത്തിൽ വാംഗ് യീ കൂട്ടിച്ചേർത്തു.
നയതന്ത്ര സ്വഭാവമുള്ള വിഷയങ്ങളിൽ പരസ്പരം ആശയവിനിമയം നടത്തുന്നതിനു പുറമേ ഇന്ത്യ-ചൈന ബന്ധം സുദൃഢമാകാൻ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും വാംഗ് യീ കൂട്ടിച്ചേർത്തു.
ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണു സുഷമ ചൈനയിലെത്തിയത്. രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നു തുടക്കമാകും. മോദി അധികാരത്തിലേറിയതിനുശേഷമുള്ള നാലാമത്തെ ചൈനാ സന്ദർശനമാണിത്. ജൂൺ ഒൻപതിനു ക്വിംഗ്ദാവോ സിറ്റിയിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നുണ്ട്. ദോക ലാ സംഘർഷത്തിനു പിന്നാലെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ആണ് ആദ്യം ഇന്ത്യ സന്ദർശിച്ചത്. പിന്നീടു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാംഗ് ജിയേചിയും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ബെയ്ജിംഗ് സന്ദർശിച്ചു.
11-ാമത് സംയുക്ത സാന്പത്തിക സംഘത്തിന്റെ യോഗത്തിലും അഞ്ചാമത് നയതന്ത്ര സാന്പത്തിക ചർച്ചകളിലും ഇരുരാജ്യങ്ങളും കഴിഞ്ഞനാളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ആണവദാതാക്കളുടെ സംഘത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നല്കുന്നതു സംബന്ധിച്ച് സുഷമയും വാംഗ് യീയും ഇന്നലെ ചർച്ച നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നയതന്ത്ര സ്വഭാവമുള്ള വിഷയങ്ങളിൽ പരസ്പരം ആശയവിനിമയം നടത്തുന്നതിനു പുറമേ ഇന്ത്യ-ചൈന ബന്ധം സുദൃഢമാകാൻ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും വാംഗ് യീ കൂട്ടിച്ചേർത്തു.
ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണു സുഷമ ചൈനയിലെത്തിയത്. രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നു തുടക്കമാകും. മോദി അധികാരത്തിലേറിയതിനുശേഷമുള്ള നാലാമത്തെ ചൈനാ സന്ദർശനമാണിത്. ജൂൺ ഒൻപതിനു ക്വിംഗ്ദാവോ സിറ്റിയിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നുണ്ട്. ദോക ലാ സംഘർഷത്തിനു പിന്നാലെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ആണ് ആദ്യം ഇന്ത്യ സന്ദർശിച്ചത്. പിന്നീടു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാംഗ് ജിയേചിയും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ബെയ്ജിംഗ് സന്ദർശിച്ചു.
11-ാമത് സംയുക്ത സാന്പത്തിക സംഘത്തിന്റെ യോഗത്തിലും അഞ്ചാമത് നയതന്ത്ര സാന്പത്തിക ചർച്ചകളിലും ഇരുരാജ്യങ്ങളും കഴിഞ്ഞനാളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ആണവദാതാക്കളുടെ സംഘത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നല്കുന്നതു സംബന്ധിച്ച് സുഷമയും വാംഗ് യീയും ഇന്നലെ ചർച്ച നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.